ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിനെ പ്രശംസിച്ച് ശ്രീലങ്കന്‍ ബുദ്ധമത സന്യാസികള്‍ ; തീരുമാനം ഇന്ത്യ-ശ്രീലങ്ക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും

കൊളംബോ: ബുദ്ധമത ഭൂരിപക്ഷമുള്ള ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ നടപടിയെ പ്രശംസിച്ച് ശ്രീലങ്കയിലെ പ്രമുഖ ബുദ്ധമത സന്യാസികള്‍. ദ്വീപ് രാജ്യത്തെ ഏറ്റവും ആദരണീയരായ മാല്‍വാട്ടയിലെ മഹാനായക് തെരാസ്, സിയാം നികയിലെ അസാഗിരിയ എന്നീ ബുദ്ധമത സന്യാസികളാണ് ഇന്ത്യന്‍ നടപടിയെ സ്വാഗതം ചെയ്തത്.

ഈ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ബുദ്ധസന്യാസിമാരുടെ പ്രസ്താവനയിലുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള മത, രാഷ്ട്രീയ, സാംസ്‌കാരിക ബന്ധത്തെ കൂടുതല്‍ ബലപ്പെടുത്തുകയും ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുമെന്നും പ്രസ്താവനയില്‍ ഇരുവരും വ്യക്തമാക്കുന്നു.

ഇന്ത്യയിലെ വ്യത്യസ്ത സമൂഹത്തില്‍പ്പെട്ടവരെ ഐക്യത്തോടെ കൊണ്ടുപോകുകയും സംരക്ഷിക്കുന്നതിനുമുപരി 70 ശതമാനത്തോളം ബുദ്ധമത ജനസംഖ്യയുള്ള ലഡാക്കിനെ പ്രത്യേക സംസ്ഥാനമായി അംഗീകരിച്ചത് ബുദ്ധമത രാജ്യമായ ശ്രീലങ്കയ്ക്ക് ഏറെ അഭിമാനവും ഒപ്പം സന്തോഷവും നല്‍കുന്നുവെന്ന് മാല്‍വാട്ടയിലെ തിബ്ബതുവാവെ സിദ്ധാര്‍ഥ സുമാംഗല മഹാ നായക തേര തന്‍റെ പ്രസ്താവനയില്‍ പറഞ്ഞു.

ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തെ താന്‍ വളരെയധികം അഭിനന്ദിക്കുന്നുവെന്ന് അസ്ഗിരിയയിലെ വരകഗോഡ ജ്ഞാനരതന്‍ മഹാനായക് തേര പറഞ്ഞു. ലഡാക്ക് പ്രദേശത്തേക്ക് തീര്‍ഥാടനം നടത്തുന്ന ലോകമെമ്പാടുമുള്ള ബുദ്ധമതക്കാര്‍ക്ക് ഇത് ഒരു അനുഗ്രഹമാകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇരുവര്‍ക്ക് പുറമെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും ഇന്ത്യന്‍ നടപടിയെ പ്രശംസിച്ചു. ലഡാക്ക് ഒടുവില്‍ കേന്ദ്രഭരണ പ്രദേശമായി മാറുമെന്ന് മനസ്സിലാക്കുന്നു. 70 ശതമാനത്തിലധികം ബുദ്ധമത ഭൂരിപക്ഷമുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണിത്. ലഡാക്കിന്‍റെ രൂപീകരണവും അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണ്. താന്‍ ലഡാക്ക് സന്ദര്‍ശിച്ചിട്ടുണ്ട്, ഇത് സന്ദര്‍ശിക്കേണ്ട പ്രദേശമാണ്, വിക്രമസിംഗെ ട്വിറ്ററില്‍ കുറിച്ചു.

തിങ്കളാഴ്ചയാണ് ജമ്മുകശ്മീരിനു നല്‍കിയിരുന്ന പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍-370 കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞത്. തുടര്‍ന്ന് ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയായിരുന്നു. ജമ്മുകശ്കീരിന് സ്വന്തമായി നിയമസഭയും ലഡാക്കിന് കേന്ദ്രഭരണവുമായിരിക്കും ഉണ്ടാകുക.

Anandhu Ajitha

Recent Posts

അറ്റ്ലാന്റിക്കിൽ നാടകീയ നീക്കം; റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം ; സൈനിക ഏറ്റുമുട്ടൽ ഒഴിവായത് തലനാരിഴയ്ക്ക്

വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…

32 minutes ago

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ! ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നൽകി പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ;തുടർച്ചയായ ഒമ്പതാം ബജറ്റുമായി ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ

ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…

36 minutes ago

നിരന്തര സംഘർഷവും സംഘടനാവിരുദ്ധ പ്രവർത്തനമെന്ന് പരാതിയും! തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…

2 hours ago

ഭീകരതയുടെ അവിശുദ്ധ കൂട്ടുകെട്ട് !!പാകിസ്ഥാനിൽ ലഷ്കർ-ഇ-ത്വയ്യ്ബ കമാൻഡറുമായി കൂടിക്കാഴ്ച് നടത്തി ഹമാസ് നേതാവ് നാജി സഹീർ

ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…

3 hours ago

ദില്ലിയിൽ മസ്ജിദിന് സമീപത്തെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ആക്രമണം! അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് ; ദില്ലിയിൽ പൊട്ടിത്തെറിച്ച ചാവേർ ഫൈസ്-ഇ-ഇലാഹി പള്ളി സന്ദർശിച്ചിരുന്നുവെന്ന് അന്വേഷണ സംഘം

ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…

4 hours ago

ഭീകരതയെ ഒറ്റക്കെട്ടായി നേരിടും!! ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തം ശക്തമാക്കുമെന്ന് മോദിയും നെതന്യാഹുവും

ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…

4 hours ago