Crime-case-tvm
ഭോപ്പാല്‍ : കോളേജ് വിദ്യാര്‍ത്ഥിനികളുടെ ഫോണില്‍ അശ്ലീല സന്ദേശം അയച്ച അദ്ധ്യാപകനെതിരെ കേസ് എടുത്ത് പോലീസ്. എന്‍ജിനീയറിംഗ് കോളേജ് അദ്ധ്യാപകനായ മുഹമ്മദ് അര്‍ഷാദിനെതിരെയാണ് കേസ് എടുത്തത്. വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് പോലീസ് നടപടി.
വാട്സ് ആപ്പിലൂടെയാണ് ഇയാള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അശ്ലീല സന്ദേശം അയച്ചത്. ഇത്തരത്തില്‍ സന്ദേശം ലഭിച്ച വിദ്യാര്‍ത്ഥിനി വിവരം കൂട്ടുകാരോട് പറഞ്ഞു. ഇതോടെയാണ് ഇയാള്‍ എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും ഇത്തരത്തില്‍ അശ്ലീല സന്ദേശം അയക്കാറുള്ളതായി വ്യക്തമായത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
രാത്രികാലങ്ങളിലാണ് അര്‍ഷാദ് ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മോശം സന്ദേശങ്ങള്‍ അയക്കുന്നത്. തന്നെ കാമുകന്‍ ആക്കാമോ, വിവാഹം കഴിക്കാമോ, നമുക്ക് പരസ്പരം ഇഴുകി ചേരാം തുടങ്ങിയ തരത്തിലാണ് ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്ദേശങ്ങള്‍ അയക്കാറ്. ഇതിനെ എതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍ സംസാരിക്കുമ്ബോള്‍ തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.
സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഐടി നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് അര്‍ഷാദിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. അതേസമയം അദ്ധ്യാപകനെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…