രാജ്യതലസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി.ദില്ലിയിലെ എല്ലാ തെരുവ് നായകളെയും ജനവാസ കേന്ദ്രങ്ങളിനിന്ന് മാറ്റണമെന്ന് കോടതി നിർദ്ദേശിച്ചു.നായകളുടെ കടിയേല്‍ക്കുന്ന സംഭവങ്ങളും പേവിഷബാധ മൂലമുള്ള മരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ഉത്തരവ് നടപടിയെ തടസ്സപ്പെടുത്തുന്ന ഏതൊരു സംഘടനയും കര്‍ശന നടപടി നേരിടേണ്ടിവരും. മൃഗസ്‌നേഹികള്‍ക്ക് പേവിഷബാധയേറ്റവരെ തിരികെക്കൊണ്ടുവരാനാകുമോ? എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ് കോടതി നിർദേശം അറിയിച്ചത്. തെരുവുനായകളെ ദത്തെടുക്കാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം മാത്രമേ കേള്‍ക്കുകയുള്ളൂവെന്നും മൃഗസ്‌നേഹികളുടെയോ മറ്റു കക്ഷികളുടെയോ ഹര്‍ജികള്‍ പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണിത് ചെയ്യുന്നത്. ഒരുതരത്തിലുള്ള വികാരങ്ങള്‍ക്കും ഇവിടെ സ്ഥാനമില്ല. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു.

