ദില്ലി :കേന്ദ്രത്തെ പ്രശംസിച്ച് സുപ്രീംകോടതി (Supreme court). രാജ്യത്തെ പ്രതികൂല സാഹചര്യത്തിലും കോവിഡ് (Covid19) ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കേന്ദ്ര തീരുമാനത്തെയാണ് സുപ്രീംകോടതി പ്രശംസിച്ചിരിക്കുന്നത്.
മറ്റൊരു രാജ്യത്തിനും ചെയ്യാനാവാത്തത് ഇന്ത്യ ചെയ്തെന്ന് ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. മാത്രമല്ല കോവിഡ് മൂലം ആത്മഹത്യചെയ്തവരെയും ഉള്‍പ്പെടുത്തി ധനസഹായം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ സന്തുഷ്ടരാണെന്നും ഇത് പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുമെന്നും ജസ്റ്റിസ് ഷാ വ്യക്തമാക്കി.കൊവിഡ് മരണത്തിന്റെ നഷ്ടം നികത്താന്‍ നമുക്കാവില്ല. എന്നാല്‍ ചിലതെങ്കിലും ചെയ്യാനാവുമെന്ന് സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു .
കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.
അതേസമയം കേന്ദ്ര തീരുമാനം തിരുത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയെങ്കിലും സഹായമായി നല്‍കണമെന്ന് അവര്‍ പറഞ്ഞു.
അമ്മയെ മര്‍ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ…
ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്തു. ഉച്ചക്ക് കിളിമാനുരിൽ തെരഞ്ഞെടുപ്പ്…
വടകരയിലെ യഥാര്‍ത്ഥ കാഫിര്‍ ആരാണ്..? ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? വടകരയിലെ ചോദ്യങ്ങള്‍ ഇതൊക്കെയാണ. തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടുകൂടി മണ്ഡലത്തിലെ…