ദില്ലി: ഉപരാഷ്ട്രപതിയെ കണ്ടപ്പോഴേക്കും സോഷ്യല്‍ മീഡിയ തന്നെ ആന്ധ്രാ ഗവര്‍ണര്‍ ആക്കിയെന്ന് മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ഇക്കാര്യം സുഷമ സ്വരാജ് ട്വിറ്ററില്‍ ആണ് കുറിച്ചത്. കഴിഞ്ഞ മോദി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് തന്‍റെ പദവിയില്‍ നിന്ന് ഒഴിഞ്ഞ ശേഷം ഔപചാരിക കൂടിക്കാഴ്ചയ്ക്ക് വേണ്ടിയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വസതിയിൽ പോയത്. .
എന്നാല്‍ ഈ കൂടിക്കാഴ്ച കഴിഞ്ഞപ്പോഴേക്കും സോഷ്യല്‍ മീഡിയ സുഷമ സ്വരാജിനെ ആന്ധ്രാ ഗവര്‍ണറാക്കി നിയമിച്ചിരുന്നുവെന്ന് സുഷമ പറഞ്ഞു, എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
‘വിദേശകാര്യ മന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം ഔപചാരിക കൂടിക്കാഴ്ചയ്ക്ക് വേണ്ടിയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വസതിയിൽ പോയത്. എന്നാല്‍, ഇതു മതിയായിരുന്നു ട്വിറ്ററിന് തന്നെ ആന്ധ്രാപ്രദേശിലെ ഗവര്‍ണറായി നിയമിക്കാന്‍’ സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.
ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…
കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…