ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും നുഴഞ്ഞ്കയറ്റ ശ്രമം . അത്യാധുനിക ഉപകരണങ്ങളടക്കമുള്ള സജ്ജീകരണത്തോടെ അതിർത്തി കടന്നെത്തിയ ഭീകരനെയാണ് പോലീസും സുരക്ഷാസേനാംഗങ്ങളും തിരിച്ചിലി നൊടുവിൽ പിടികൂടിയത്. ലഷ്‌ക്കർ ഇ തൊയ്ബ അംഗമായ സാഖ്വിബ് ഷക്കീൽ ദാർ ആണ് പിടിയിലായത്. സോപോർ-കുപ്വാര റോഡിൽ വെച്ചാണ് സൈന്യം ഭീകരനെ വളഞ്ഞത്.
സുരക്ഷാ സൈനികരേയും സാധാരണക്കാരേയും വധിക്കാനുള്ള പദ്ധതിയുമായിട്ടാണ് സാഖ്വിബ് എത്തിയതെന്ന് കശ്മീർ പോലീസ് അറിയിച്ചു. ഒരു പിസ്റ്റൾ, മാഗസിൻ, എട്ടു വെടിയുണ്ടകൾ എന്നിവയാണ് അയാളുടെ കയ്യിൽ നിന്ന് കണ്ടെത്തിയത് . 22 രാഷ്‌ട്രീയ റൈഫിൾസ് സേനാംഗങ്ങളും 179-ാം ബറ്റാലിയൻ സിആർപിഎഫും ജമ്മുകശ്മീർ പോലീസിനെ സഹായിക്കാൻ പ്രദേശത്ത് ഉണ്ടായിരുന്നത്.
സോപോർ മേഖലയിലെ ഒരു ഗ്രാമത്തിൽ നിന്ന് ചെക് ബ്രാത്ത് ലിങ്ക് റോഡിലേയ്‌ക്ക് കടന്ന് പോകുന്നതിനിടെ സംശയം തോന്നിയ പോലീസ് സംഘം ഇയാളെ പിടിച്ച് നിർത്തിയത് . പോലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപെട്ടതോടെ സൈന്യത്തിന്റെ സഹായത്തോടെ തിരച്ചിൽ നടത്തി പിടികൂടുകയായിരുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…
ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…
ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…