ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരരുടെ രഹസ്യത്താവളമായ ഗുഹ ബോംബുവെച്ച് തകര്‍ത്ത് സുരക്ഷാസേന. കിഷ്ത്വാറിലുള്ള വനമേലയിലുണ്ടായിരുന്ന ഗുഹയാണ് സുരക്ഷാസേന തകര്‍ത്തത്. കഴിഞ്ഞ ദിവസം മേഖലയില്‍ ഭീകരറുണ്ടെന്ന വിവരം സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. തുടർന്ന് പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തി. ഇതിനിടെ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.
ഇന്ന് രാവിലെയാണ് ഭീകരർ പ്രദേശത്ത് ഒളിവില്‍ കഴിയാന്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന പര്‍വത മേഖലയിലെ ഒരു ഗുഹ സുരക്ഷാസേന കണ്ടെത്തുകയും തകർക്കുകയും ചെയ്തത്. ഗുഹയ്ക്കുള്ളിൽ ഭീകരർ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. നിബിഡ വനമേഖലകളും ഒളിച്ചിരിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രകൃതിദത്തമായ ഗുഹകളും ദുര്‍ഘടമായ ഭൂപ്രകൃതിയുമൊക്കെയുള്ള ഈ പ്രദേശങ്ങള്‍ ഭീകരർ പ്രയോജനപ്പെടുത്തുന്നുണ്ട്.
പാക് ഭീകര ന്നിധ്യമുള്ള എഴ് ജില്ലകളിലൊന്നാണ് കിഷ്ത്വാര്‍. സുരക്ഷാ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലുകളെ തുടര്‍ന്ന് 2021 വരെ കിഷ്ത്വാറില്‍ ഭീകരവാദികളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം ഭീകരവാദികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സാധിക്കുന്ന കിഷ്ത്വാറിലെ പര്‍വതമേഖലകള്‍ സുരക്ഷാസേനയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണ്.

