മുംബൈ: കാനഡയിൽ അറസ്റ്റിലായ കൊടും ഭീകരൻ സി എ എം ബഷീറിനെ ഉടൻ ഇന്ത്യയിലേക്കെത്തിക്കാനുള്ള തീവ്ര ശ്രമമാരംഭിച്ച് മുംബൈ പോലീസ്. ഇയാളെ തിരിച്ചറിയാനുള്ള ഡി എൻ എ ടെസ്റ്റ് നടത്താൻ ബന്ധുക്കളുടെ രക്തസാമ്പിളുകൾ ശേഖരിക്കാൻ മുംബൈ പോലീസ് സംഘം ഉടൻ കേരളത്തിലെത്തും. ബഷീറിന്റെ സഹോദരൻ നേരത്തെ മരിച്ചിരുന്നു. ഇപ്പോൾ ആലുവയിൽ താമസിക്കുന്നത് ഇയാളുടെ സഹോദരിയാണ്. രക്തസാമ്പിളുകൾ ശേഖരിക്കാനുള്ള ശ്രമം അവരുടെ എതിർപ്പിനെ തുടർന്ന് നേരത്തെ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ അതിന് മുംബൈ പൊലീസിന് കോടതിയുടെ അനുമതിയുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്ന് ഇപ്പോൾ കുടുംബവും അറിയിച്ചിട്ടുണ്ട്. ബഷീറുമായി കഴിഞ്ഞ 30 വർഷമായി ബന്ധമൊന്നുമില്ലെന്ന് കുടുംബം അറിയിക്കുന്നു.
രാജ്യത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് സി എ എം ബഷീർ. ഇന്റലിജൻസ് ഏജന്സികളെല്ലാം ഇയാളെ വർഷങ്ങളായി തിരയുമ്പോഴും രാജ്യത്ത് പ്രവർത്തിക്കുന്ന വലുതും ചെലുതുമായ തീവ്രവാദ സംഘങ്ങളെ ഇയാൾ കാണാമറയത്തിരുന്ന് നിയന്ത്രിച്ചിരുന്നു. നിരോധിത ഭീകര സംഘടനയായ സിമിയുടെ മുൻ ദേശീയ പ്രസിഡന്റാണ് സി എ എം ബഷീർ. 1989 ലാണ് സിമിയുടെ തലപ്പത്തേക്ക് ബഷീർ എത്തുന്നത്. പാകിസ്ഥാൻ ചാര സംഘടനയായ ഐ എസ് ഐ യുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ലഷ്കർ ഇ തൊയ്ബ ഉൾപ്പെടെയുള്ള കശ്മീരിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ ബഷീർ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. 1992 മുതൽ ഇയാൾ ഒളിവിലാണ്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ബഷീർ പാകിസ്ഥാനിലേക്ക് രക്ഷപെട്ടു എന്നായിരുന്നു ആദ്യകാല റിപ്പോർട്ടുകൾ. പക്ഷെ അവിടെ നിന്ന് ഇയാൾ യു എ ഇ യിലേക്കും സിംഗപ്പുരിലേക്കും കാനഡയിലേക്കും രക്ഷപെട്ടു.
വിദേശത്തിരുന്ന് ബഷീർ ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തുവെന്നാണ് രഹസ്യാന്വേഷണ സംഘടനകൾ കരുതുന്നത്. 2002 ഡിസംബർ 6 നും, ജനുവരി 27 നും മാർച്ച് 17 നും മുംബൈയിൽ നടന്ന ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തത് സി എ എം ബഷീറായിരുന്നു. ഭീകര സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനൊപ്പം ഭീകര പരിശീലനത്തിനും നേതൃത്വം നൽകി. രാജ്യത്താകെ സ്ഫോടനങ്ങൾ നടത്തുന്നതിനായി കേരളത്തിലടക്കം ഭീകര പരിശീലന കേന്ദ്രങ്ങൾ സംഘടിപ്പിച്ചു. വിദേശത്തു നിന്നടക്കം ഭീകരപ്രവർത്തനങ്ങൾക്ക് വലിയതോതിൽ ഫണ്ട് ശേഖരിച്ചതിലും സി എ എം ബഷീറിന് നിർണ്ണായക പങ്കുണ്ട്. ഈ കൊടും ഭീകരനെയാണ് ഇപ്പോൾ കാനഡയിൽ ഇന്റർപോൾ വലയിലാക്കിയിരിക്കുന്നത്. ഇയാൾ പ്രതിയായ തീവ്രവാദക്കേസുകളുടെ അന്വേഷണത്തിനായി എത്രയും വേഗം ഇന്ത്യയിലെത്തിക്കാനാണ് മുംബൈ പോലീസും ഇന്റലിജൻസ് ഏജൻസികളും ശ്രമിക്കു
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…