മുംബൈ: കാനഡയിൽ അറസ്റ്റിലായ കൊടും ഭീകരൻ സി എ എം ബഷീറിനെ ഉടൻ ഇന്ത്യയിലേക്കെത്തിക്കാനുള്ള തീവ്ര ശ്രമമാരംഭിച്ച് മുംബൈ പോലീസ്. ഇയാളെ തിരിച്ചറിയാനുള്ള ഡി എൻ എ ടെസ്റ്റ് നടത്താൻ ബന്ധുക്കളുടെ രക്തസാമ്പിളുകൾ ശേഖരിക്കാൻ മുംബൈ പോലീസ് സംഘം ഉടൻ കേരളത്തിലെത്തും. ബഷീറിന്റെ സഹോദരൻ നേരത്തെ മരിച്ചിരുന്നു. ഇപ്പോൾ ആലുവയിൽ താമസിക്കുന്നത് ഇയാളുടെ സഹോദരിയാണ്. രക്തസാമ്പിളുകൾ ശേഖരിക്കാനുള്ള ശ്രമം അവരുടെ എതിർപ്പിനെ തുടർന്ന് നേരത്തെ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ അതിന് മുംബൈ പൊലീസിന് കോടതിയുടെ അനുമതിയുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്ന് ഇപ്പോൾ കുടുംബവും അറിയിച്ചിട്ടുണ്ട്. ബഷീറുമായി കഴിഞ്ഞ 30 വർഷമായി ബന്ധമൊന്നുമില്ലെന്ന് കുടുംബം അറിയിക്കുന്നു.
രാജ്യത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് സി എ എം ബഷീർ. ഇന്റലിജൻസ് ഏജന്സികളെല്ലാം ഇയാളെ വർഷങ്ങളായി തിരയുമ്പോഴും രാജ്യത്ത് പ്രവർത്തിക്കുന്ന വലുതും ചെലുതുമായ തീവ്രവാദ സംഘങ്ങളെ ഇയാൾ കാണാമറയത്തിരുന്ന് നിയന്ത്രിച്ചിരുന്നു. നിരോധിത ഭീകര സംഘടനയായ സിമിയുടെ മുൻ ദേശീയ പ്രസിഡന്റാണ് സി എ എം ബഷീർ. 1989 ലാണ് സിമിയുടെ തലപ്പത്തേക്ക് ബഷീർ എത്തുന്നത്. പാകിസ്ഥാൻ ചാര സംഘടനയായ ഐ എസ് ഐ യുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ലഷ്കർ ഇ തൊയ്ബ ഉൾപ്പെടെയുള്ള കശ്മീരിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ ബഷീർ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. 1992 മുതൽ ഇയാൾ ഒളിവിലാണ്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ബഷീർ പാകിസ്ഥാനിലേക്ക് രക്ഷപെട്ടു എന്നായിരുന്നു ആദ്യകാല റിപ്പോർട്ടുകൾ. പക്ഷെ അവിടെ നിന്ന് ഇയാൾ യു എ ഇ യിലേക്കും സിംഗപ്പുരിലേക്കും കാനഡയിലേക്കും രക്ഷപെട്ടു.
വിദേശത്തിരുന്ന് ബഷീർ ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തുവെന്നാണ് രഹസ്യാന്വേഷണ സംഘടനകൾ കരുതുന്നത്. 2002 ഡിസംബർ 6 നും, ജനുവരി 27 നും മാർച്ച് 17 നും മുംബൈയിൽ നടന്ന ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തത് സി എ എം ബഷീറായിരുന്നു. ഭീകര സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനൊപ്പം ഭീകര പരിശീലനത്തിനും നേതൃത്വം നൽകി. രാജ്യത്താകെ സ്ഫോടനങ്ങൾ നടത്തുന്നതിനായി കേരളത്തിലടക്കം ഭീകര പരിശീലന കേന്ദ്രങ്ങൾ സംഘടിപ്പിച്ചു. വിദേശത്തു നിന്നടക്കം ഭീകരപ്രവർത്തനങ്ങൾക്ക് വലിയതോതിൽ ഫണ്ട് ശേഖരിച്ചതിലും സി എ എം ബഷീറിന് നിർണ്ണായക പങ്കുണ്ട്. ഈ കൊടും ഭീകരനെയാണ് ഇപ്പോൾ കാനഡയിൽ ഇന്റർപോൾ വലയിലാക്കിയിരിക്കുന്നത്. ഇയാൾ പ്രതിയായ തീവ്രവാദക്കേസുകളുടെ അന്വേഷണത്തിനായി എത്രയും വേഗം ഇന്ത്യയിലെത്തിക്കാനാണ് മുംബൈ പോലീസും ഇന്റലിജൻസ് ഏജൻസികളും ശ്രമിക്കു