ടെൽ അവീവ്: ഗാസയിൽ ഇനിയും ആക്രമണം തുടർന്നാൽ ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാരെ പരസ്യമായി വധിക്കുമെന്ന ഭീഷണിയുമായി ഹമാസ് ഭീകരവാദികൾ. 30ലേറെ ഇസ്രായേൽ പൗരന്മാരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്. ഇസ്രായേലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ദികളാക്കപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ അവരുടെ കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്ന് ഇസ്രായേൽ സൈനിക അറിയിച്ചു. നിലവിൽ ഗാസയിൽ ഇസ്രായേൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും ഉൾപ്പെടെ തടയുമെന്നും ഇസ്രായേൽ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഹമാസ് നടത്തിയ ആക്രമണത്തിൽ ഒൻപത് യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ബന്ദികളാക്കി വച്ചിരിക്കുകയാണെന്ന തരത്തിലുള്ള സൂചനകളാണ് ആദ്യം പുറത്ത് വന്നത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇവർ കൊല്ലപ്പെട്ടുവെന്ന യുഎസിന്റെ സ്ഥിരീകരണം പുറത്ത് വന്നു. കൂടുതൽ യുഎസ് പൗരന്മാർ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്നും, കൃത്യമായ കണക്കുകൾ ലഭിച്ചിട്ടില്ലെന്നും യുഎസ് വക്താവ് മാത്യു മില്ലർ പറയുന്നു.
ഹമാസിന്റെ 1300നടുത്ത് കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി മുഴുവൻ ഗാസയിൽ കനത്ത ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. ഹമാസിന്റെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്.
ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.…
കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത…
ബാഹ്യ സമ്മർദ്ദങ്ങളെ ഭയന്ന് കോൺഗ്രസ് തുലാസിലാക്കിയത് രാജ്യത്തിന്റെ സുരക്ഷ I OTTAPRADAKSHINAM #vajpayee #rvenkittaraman #congress #bjp
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം…
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടക്കുന്ന വിദേശ ശ്രമങ്ങളെ കയ്യോടെ പൊക്കി മോദി ? വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത്
മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. പേവിഷ ബാധയുണ്ടോ എന്ന സംശയമുയർന്നതിനെത്തുടർന്ന് നായയെ നഗരസഭാ കോമ്പൗണ്ടിൽ പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി…