റിയോ ഡി ജനീറ : ജീവിതം ആരംഭിക്കുന്ന മുപ്പതുകളിൽ തന്നെ ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍മാർ അകാലമായി അന്തരിക്കുന്ന സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നു. ബ്രസീലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് അന്തരിച്ചതാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്ത അവസാന സംഭവം . 33 വയസ്സുള്ള ലാരിസ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിൽ തുടർന്ന് വരികയായിരുന്നു. അവസാനം വരെ ജീവിതത്തിലേക്കു തിരികെയെത്താൻ പോരാടിയാണ് ലാരിസ ജീവൻ വെടിഞ്ഞതെന്ന് അവരുടെ കുടുംബം സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് ഈ മാസം 20നാണ് ലാരിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ‘കോമ’യിലായിരുന്ന ഇവർക്ക് വീണ്ടും ഹൃദയാഘാതമുണ്ടായതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മദ്യത്തിന്റെ കൂടെ മയക്കുമരുന്നിന്റെ അംശവും ഇവരുടെ ശരീരത്തിലേക്കു കടന്നതായി സംശയിക്കുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലബോറട്ടറിയിലെ പരിശോധനകള്‍ക്കു ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്തുവാൻ സാധിക്കൂ . സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിൽ 30,000ത്തിന് മുകളിൽ ആളുകളാണ് ലാരിസ ബോര്‍ജസിനെ പിന്തുടരുന്നത്.
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീര്‍പ്പാക്കാൻ…
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…
ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…
തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…
ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…