കടമ്മനിട്ടയിൽ വിദ്യാർത്ഥിനിയെ മർദിച്ച കേസിലെ ഒന്നാം പ്രതിയായ എസ്എഫ്ഐ നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേസിലെ ഒന്നാം പ്രതിയും സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗവുമായ ജയ്സൺ ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അതേസമയം രണ്ടുമുതൽ അഞ്ചുവരെയുള്ള പ്രതികളെ അറസ്റ്റ് ചെയ്താലും ജാമ്യം നൽകണമെന്നും കോടതി വ്യക്തമാക്കി.
കടമ്മനിട്ട മൗണ്ട് സിയോൺ കോളജിലെ മൂന്നാംവർഷ എൽഎൽബി വിദ്യാർത്ഥിനിയാണ് എസ്എഫ്ഐ പ്രവർത്തകരിൽനിന്നും മർദനമേറ്റെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്. പരാതിയിൽ കേസെടുക്കാൻ പോലീസ് തയ്യാറാകാത്തത് കടുത്ത വിമർശനമാണ് വിളിച്ച് വരുത്തിയത്. മർദ്ദനമേറ്റതിന് പിന്നാലെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിയിൽനിന്നു പൊലീസ് മൊഴി എടുത്തെങ്കിലും തുടർനടപടി ഉണ്ടായില്ല. ഇതിനെത്തുടർന്ന് വിദ്യാർത്ഥിനിയും യൂത്ത് കോൺഗ്രസ്–കെഎസ്‌യു പ്രവർത്തകരും പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതോടെ കേസെടുക്കുകയായിരുന്നു പിന്നാലെ എസ്എഫ്ഐ പ്രവർത്തകയായ പെൺകുട്ടിയുടെ പരാതിയിൽ വിദ്യാർത്ഥിനിക്ക് എതിരെയും പോലീസ് കേസെടുത്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് ദിവസം…
അപകട സാധ്യത മുൻകൂട്ടി അറിഞ്ഞുകൊണ്ട് എന്തിനു ഹെലികോപ്റ്റർ പറത്തി ? ആരെടുത്തു ആ നിർണായക തീരുമാനം ? മോശം കാലാവസ്ഥയും…
അഹമ്മദാബാദ്: 4 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. നാല് പേരെയും ഗുജറാത്ത് പൊലീസാണ് പിടികൂടിയത്. നാല് പേരും…
അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.…
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…