'The shock caused by that sight does not change! Never to India again': Calvin Scolton
കോവളം:നല്ല ആൾക്കാർ,സമാധാന അന്തരീക്ഷം, ശുദ്ധവായു, നല്ല ഭക്ഷണം അങ്ങനെ കോവളം ഏറെ ഹൃദ്യമായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസത്തെ ഭീകര സംഭവത്തോടെ ദൈവത്തിന്റെ സ്വന്തം നാടിനോടുള്ള മതിപ്പും സ്നേഹവും തകർന്നുവെന്ന് കാൽവിൻ സ്കോൾട്ടൺ.ഇനി ഒരിക്കലും ഇന്ത്യയിലേക്കില്ലെന്ന് കോവളം വിടാനൊരുങ്ങുന്ന ഈ നെതർലൻഡ്സ് സ്വദേശി പറഞ്ഞു കോവളം ലൈറ്റ് ഹൗസ് ബീച്ച് റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് സവാരിയെ ചൊല്ലി സ്വകാര്യ വാഹനത്തിന്റെയും ടാക്സിയുടെയും ഡ്രൈവർമാർ തമ്മിൽ നടന്ന സംഘർഷം തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാൽവിൻ ക്രൂരമർദ്ദനത്തിനിരയായത്.
കാറിൽ നിന്നു വലിച്ചിറക്കിയ തന്നെ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ തലങ്ങും വിലങ്ങുമായി മർദ്ദിക്കുകയായിരുന്നുവെന്ന് കാൽവിൻ വേദനയോടെ പറഞ്ഞു. ദേഹമാസകലം വേദനയാണ്. അങ്ങിങ്ങു മുറിവുകളുമുണ്ട്. അനാരോഗ്യമുള്ള പിതാവിന് മർദ്ദനമേൽക്കാത്തതിൽ ആശ്വസിക്കുകയാണ് കാൽവിൻ. ഇതാദ്യമായി ഒരു വർഷത്തെ ടൂറിസം വീസയിൽ എത്തിയ തനിക്ക് മുംബൈ, ഡൽഹി തുടങ്ങിയ വൻ നഗരങ്ങളെക്കാൾ ഏറെ ഇഷ്ടം കേരളവും കോവളവുമായിരുന്നു.കുറച്ചു ദിവസങ്ങൾക്കുള്ളിൽ പരിചയപ്പെട്ട ബീച്ചിലെ പഴക്കച്ചവടം നടത്തുന്ന വനിതയെ തന്റെ മാതാവിന്റെ സ്ഥാനത്താണ് കണ്ടിരുന്നത്. ഇത്തരത്തിൽ ഇവിടുത്തെ ഓരോരുത്തരെയും ഇഷ്ടപ്പെട്ടു വരികയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ ഈ നാടിനോടുള്ള മമത തീർത്തും ഇല്ലാതായി എന്നു കാൽവിൻ പറഞ്ഞു.
ഇനി ഇന്ത്യയിലേക്കില്ലന്നും ഇനിയും ഇതു പോലെ സംഭവിക്കില്ലെന്ന് എന്താണുറപ്പെന്നും ഇയാൾ ചോദിക്കുന്നു.പിടി കൂടിയതിനു പിന്നാലെ ഇവിടെ പ്രതിക്ക് ജാമ്യം നൽകിയെന്നതും കാൽവിനെ ഭയപ്പെടുത്തുന്നു. തന്റെ നാട്ടിലാണെങ്കിൽ കടുത്ത ശിക്ഷ നൽകുമായിരുന്നുവെന്നും കാൽവിൻ പറഞ്ഞു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…