SPECIAL STORY

ഇസ്ലാമിക ഭീകരതയുടെ വിരൂപമുഖം; പത്തു ഭീകരർ 166 പേരുടെ ജീവനെടുത്ത ആക്രമണം; രാജ്യത്തെ അറുപതിലധികം മണിക്കൂറുകൾ മുൾമുനയിൽ നിർത്തിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 15 വർഷങ്ങൾ

ഇസ്ലാമിക ഭീകരതയുടെ വിരൂപമുഖം വെളിവാക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 15 വർഷങ്ങൾ തികയുകയാണ്. രാജ്യത്തെ മുഴുവൻ ഏതാണ്ട് മൂന്നു ദിവസങ്ങൾ മുൾമുനയിൽ നിർത്തിയ ഭീകരാക്രമണമായിരുന്നു അത്. പാകിസ്ഥാനിൽ പരിശീലനം ലഭിച്ച 10 ഭീകരരായിരുന്നു അന്ന് മുംബൈ നഗരത്തെ ലക്ഷ്യമാക്കി ആക്രമണം നടത്തിയത്. 166 പേരാണ് ആക്രമണത്തിൽ മരിച്ചത്. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളിലാണ് അന്ന് ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടിരുന്നത്. നാലു ദിവസത്തോളം നീണ്ടു നിന്ന പോരാട്ടത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഏറ്റുമുട്ടലില്‍ ഒന്‍പത് ഭീകരരെയാണ് സുരക്ഷാ സേനകള്‍ വധിച്ചത്.

22 സുരക്ഷാ സേനാംഗങ്ങളാണ് അന്ന് വീരമൃത്യു വരിച്ചത്. വിദേശത്തു നിന്നും എത്തിയ സഞ്ചാരികളടക്കം കൂട്ടക്കൊലയ്ക്ക് ഇരയായി. ഭീകരരിൽ അജ്മൽ കസബിനെയൊഴികെ മറ്റെല്ലാവരെയും ഭീകരർ വധിച്ചു. അജ്മൽ കസബിനെ ജീവനോടെ പിടിക്കാൻ കഴിഞ്ഞത് അന്വേഷണത്തെ ഏറെ സഹായിച്ച നേട്ടമായി. കസബിനെ 2012 നവംബര്‍ 21-ന് വിചാരണക്കൊടുവിൽ തൂക്കിലേറ്റി. കസബ് ഒരു പാകിസ്ഥാന്‍ പൗരനാണെന്ന കാര്യം പാകിസ്ഥാന്‍ ആദ്യം നിഷേധിച്ചെങ്കിലും 2009 ജനുവരിയില്‍ അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെ, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ വിജയ് സലാസ്‌കര്‍, അശോക് കാംതെ എന്നിവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. താജ് ഹോട്ടലില്‍ നിന്ന് ഭീകരവാദികളെ തുരത്താനുള്ള ശ്രമത്തില്‍ മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും വീരമൃത്യു വരിച്ചു. 31 ആളുകള്‍ ഹോട്ടലിനകത്ത് കൊല്ലപ്പെട്ടു. അതിഥികളും ആതിഥേയരും ഇതില്‍ ഉള്‍പ്പെടുന്നു.115 വര്‍ഷത്തെ പാരമ്പര്യമുള്ള ഹോട്ടലില്‍ ഇന്നും അന്നത്തെ ഭീകരാക്രമണത്തിന്റെ ചിഹ്നങ്ങള്‍ അവശേഷിക്കുന്നുണ്ട്.

രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് നേരെ വലിയ ചോദ്യ ചിഹ്നങ്ങൾ ഉയർന്ന ഭീകരാക്രമണമായിരുന്നു മുംബൈയിൽ ഉണ്ടായത്. ഭീകരർ സമുദ്രമാർഗ്ഗം നഗരത്തിലെത്തിയിട്ടും അതിന്റെ സൂചനപോലും രാജ്യത്തിന് ലഭിച്ചില്ല. സമുദ്രാതിർത്തികളിലുണ്ടായിരുന്ന സുരക്ഷാ പഴുത് ഭീകരർ ഉപയോഗിക്കുകയായിരുന്നു. അന്വേഷണത്തിൽ പാകിസ്ഥാന്റെ കരങ്ങൾ വ്യക്തമായിട്ടും ആ രാജ്യത്തിന് നേരെ ചെറുവിരലനക്കാൻ അന്നത്തെ ഭരണ സംവിധാനങ്ങൾക്ക് സാധിച്ചില്ല.

anaswara baburaj

Share
Published by
anaswara baburaj

Recent Posts

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

22 mins ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

1 hour ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

1 hour ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

2 hours ago

ദില്ലി മദ്യനയ അഴിമതിക്കേസ് ! ആം ആദ്മി പാർട്ടിയെയും പ്രതി ചേർത്ത് ഇഡി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ സുപ്രധാന നീക്കവുമായി ഇഡി. കേസിൽ ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്തതായി അന്വേഷണ ഏജൻസി സുപ്രീംകോടതിയിൽ വ്യക്തമാക്കി.…

2 hours ago