തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മൊബൈൽ ഫോണിന് അടിമയായ പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. കല്ലമ്പലത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചു. അമിതമായ മൊബൈൽ ഉപയോഗമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.
മൊബൈലിന് അടിമയായ തനിക്ക് അടുത്ത സുഹൃത്തുക്കൾ ആരും ഇല്ലെന്നും ഫോണിനും സോഷ്യൽ മീഡിയയ്‌ക്കും താൻ അടിമപ്പെട്ടുവെന്നും പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ പറയുന്നു. തന്റെ ഇളയ സഹോദരിക്ക് മൊബൈൽ കൊടുത്ത് ശീലിപ്പിക്കരുതെന്നും തന്റെ അവസ്ഥ ആർക്കും ഇനി ഉണ്ടാകരുതെന്നും പെൺകുട്ടി കത്തിൽ പറയുന്നു.
മൊബൈലിന് അടിമയായ പെൺകുട്ടിക്ക് വിഷാദ രോഗം ബാധിച്ചുവെന്നും അതിന്റെ നിരാശയിലായിരിക്കാം ആത്മഹത്യ ചെയ്തത് എന്നുമാണ് പോലീസ് പറയുന്നത്. വിശദമായ അന്വേഷണത്തിനായി പെൺകുട്ടിയുടെ മൊബൈൽ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തുടർന്ന് ഇത് ഫോറൻസിക് പരിശോധനയ്‌ക്ക് അയയ്‌ക്കും. നിലവിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീര്‍പ്പാക്കാൻ…
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…
ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…
തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…
ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…