ആന്ധ്രാപ്രദേശ് : തിരുപ്പതിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു ഡോക്ടറും രണ്ട് കുട്ടികളും മരിച്ചു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
ഇന്ന് പുലർച്ചെ മൂന്നിനും നാലിനും ഇടയ്ക്ക് ഡോക്ടറുടെ വീടിന്റെ ഒന്നാം നിലയിൽ തീപിടിത്തമുണ്ടായതായി റെനിഗുണ്ട പൊലീസ് ഇൻസ്പെക്ടർ ആരോഹൻ റാവു പറഞ്ഞു. തിരുപ്പതിയിലെ റെനിഗുണ്ട മേഖലയിലാണ് സംഭവം.
താഴത്തെ നിലയിൽ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കായി പ്രവർത്തിക്കുകയും കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലായി ഡോക്ടറുടെ കുടുംബം താമസിക്കുകയും ചെയ്തു.
അഗ്നിശമനസേനയെ വിവരമറിയിച്ചതായും രക്ഷാപ്രവർത്തനത്തിനിടെ ഡോക്ടറുടെ ഭാര്യയേയും അമ്മയേയും രക്ഷിച്ചതായും റാവു പറഞ്ഞു.
പൊള്ളലേറ്റതിനെ തുടർന്ന് ഡോക്ടർ രവിശങ്കർ മരണത്തിന് കീഴടങ്ങുകയും അദ്ദേഹത്തിന്റെ രണ്ട് കുട്ടികൾ – 12 വയസ്സുള്ള ആൺകുട്ടിയും 7 വയസ്സുള്ള ഒരു പെൺകുട്ടിയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേസെടുത്ത് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വിദേശയാത്ര ചെലവ് ആരുവഹിക്കുന്നു ? ഈ ചോദ്യത്തിന് ഉത്തരം നൽകാതെ സിപിഎം I MUHAMMED RIYAZ
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യനില…
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണകാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ അന്വേഷണം സംഘം ദില്ലി എയിംസിൽ നിന്നും വിദഗ്ധോപദേശം…
ചെമ്പഴന്തി: പത്താമത് ചട്ടമ്പിസ്വാമി - ശ്രീനാരായണഗുരു പ്രഥമസംഗമ സ്മൃതി പുരസ്കാരം ആചാര്യശ്രീ കെ. ആർ മനോജിന്. അണിയൂർ ശ്രീ ദുർഗ്ഗാഭഗവതി…