General

മനുഷ്യ നിർമിത ആയുധത്തിന് എത്രത്തോളം പ്രഹരശേഷി കൈവരിക്കാനാകുമെന്ന് ലോകം മനസ്സിലാക്കിയ ദിനം; നാഗസാക്കിയെ നടുക്കിയ അണുബോംബ് ആക്രമണത്തിന് ഇന്ന് 77 വയസ്സ്

ടോക്കിയോ: ഇന്ന് നാഗസാക്കി ദിനം. 77 വർഷം മുൻപ് ഇതേ ദിനത്തിലാണ് ജപ്പാനിലെ നാഗസാക്കിയിൽ അണുബോംബ് വീണത്. മനുഷ്യസമൂഹത്തിന് യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ മുഖം ആണ് അന്ന് സമ്മാനിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെ തകർക്കാൻ അമേരിക്ക നടത്തിയ രണ്ടാം ആണവ ബോംബാക്രമണം നടത്തിയത് നാഗസാക്കിയിലായിരുന്നു. മൂന്ന് ദിവസത്തെ ഇടവേളയിൽ രണ്ടു തവണ രണ്ടിടത്താണ് അമേരിക്ക ബോംബിട്ടത്. 1945 ആഗസ്റ്റ് 6ന് ഹിരോഷിമയിലും 9ന് നാഗസാക്കിയിലുമാണ് ആണവ ബോംബുകൾ വർഷിച്ചത്. രണ്ടു ബോംബാക്രമണത്തിലുമായി നിമിഷ നേരം കൊണ്ട് വധിക്കപ്പെട്ടത് 1,40,000 ജനങ്ങളാണ്. എന്നാൽ മൂന്നു തലമുറയെ വിടാതെ ഇന്നും പിന്തുടരുന്ന ആണവ വികരണം അഞ്ചു ലക്ഷത്തിലേറെ പേരെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ചു. ഒരു മനുഷ്യ നിർമിത ആയുധത്തിന് എത്രത്തോളം പ്രഹരശേഷി കൈവരിക്കാനാകുമെന്ന് ലോകം മനസ്സിലാക്കിയ ദിനങ്ങളായിരുന്നുവത്. ഇനിയൊരിക്കലും ഹിരോഷിമകളും നാഗസാക്കികളും ലോകത്ത് ആവർത്തിക്കാതിരിക്കട്ടെയെന്ന് സമാധാനകാംക്ഷികൾ ലോകത്ത് ആവശ്യമുയർത്തുന്നു.

1945 ആഗസ്റ്റ് 9ന് രാവിലെ 11.02നാണ് നാഗസാക്കിയിൽ ബോംബിട്ടത്. ബി-29 ബോംബർ വിമാനമായ ബോംബ്‌സ്‌കാർ പുറപ്പെട്ടത് ജപ്പാനിലെ കോക്കൂറ നഗരത്തിൽ ബോംബിടാനായിരുന്നു. എന്നാൽ കനത്ത മേഘപടലം കാരണം ലക്ഷ്യം മാറ്റി നാഗസാക്കി യിൽ ബോംബിടുകയായിരുന്നു. പ്ലൂട്ടോണിയം 239 നിറച്ച ബോംബാണ് ജനലക്ഷങ്ങളെ അഗ്നിഗോളത്താൽ മൂടിയത്. യുഎസിന്റെ അണുബോംബ് വികസനം മുതൽ ജപ്പാനിൽ അതിന്റെ വർഷിക്കൽ വരെയുള്ള സംഭവങ്ങളിൽ വളരെ പ്രശസ്തരായ വ്യക്തികളും ഏടുകളും ധാരാളമുണ്ട്.

ലിറ്റിൽ ബോയ് എന്ന് പേരിട്ട ആണവ ബോംബ് ഹിരോഷിമയിലും മൂന്ന് ദിവസത്തെ ഇടവേളയിൽ ഫാറ്റ്മാൻ എന്ന രണ്ടാമത്തെ ബോംബ് നാഗസാക്കിയിലും അമേരിക്ക വർഷിച്ചു. രണ്ടു നഗരങ്ങളേയും അക്ഷരാർത്ഥത്തിൽ ആണവാക്രമണം പ്രേതഭൂമിയാക്കി. രണ്ടാം ലോകമഹായുദ്ധത്തിൽ ഇതിനെ തുടർന്ന് ജപ്പാൻ ആഗസ്റ്റ് 15ന് കീഴടങ്ങുന്നതായി അന്നത്തെ ചക്രവർത്തി ഹിരോഹിതോ പ്രഖ്യാപിക്കുകയായിരുന്നു. പ്രശസ്ത വിമാനനിർമാണ കമ്പനിയായ ബോയിങ്ങാണ് ഇനോള ഗേ ഉൾപ്പെടുന്ന ബി29 വിമാനങ്ങൾ രൂപകൽപന ചെയ്തതും നിർമിച്ചതും. ഉയരത്തിൽ നിന്നും താഴ്ചയിൽ നിന്നും ബോംബ് വർഷിക്കാനും മൈനുകൾ വിതറാനും ശേഷിയുള്ള സൂപ്പർഫോർട്രസ് ഗണത്തിൽപെടുന്ന വിമാനമായിരുന്നു ഇത്.

ലോകശക്തികളുടെ കിടമത്സരം വീണ്ടും നീണ്ടുപോയത് ഐക്യരാഷ്‌ട്രസഭയുടെ നടപടികളേയും സ്വാധീനിച്ചു. 2010ലാണ് ആദ്യമായി ഐക്യരാഷ്‌ട്ര സഭയുടെ ഒരു സെക്രട്ടറി ജനറൽ ജപ്പാനിലെ അനുസ്മരണ പരിപാടിയ്‌ക്ക് എത്തുന്നത്. ബാൻ കീ മൂണാണ് അനുസ്മരണ പരിപാടിയ്‌ക്കായി ആദ്യമായി ജപ്പാനിലെത്തിയ ആദ്യ സെക്രട്ടറി ജനറൽ എന്നതും ചരിത്രമാണ്.

ഇത്തവണത്തെ ഹിരോഷിമ ദിനത്തിൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തെ അപലപിച്ചുകൊണ്ടാണ് നിലവിലെ യുഎൻ സെക്രട്ടറി ജനറൽ സംസാരിച്ചത്. ലോകം ഇന്ന് നിറതോക്കുമായി നീങ്ങുകയാണ്. മാനവരാശിയുടെ ശാന്തിയും സമാധാനവും സംരക്ഷിക്കേണ്ടവർ നടത്തുന്ന പോരാട്ടം ഏറെ ദു:ഖകരവും അപലപനീയവുമാണെന്ന് ഗുട്ടാറസ് പറഞ്ഞു. എല്ലാ വർഷവും ജപ്പാൻ ജനത തങ്ങൾക്കേറ്റ ദുരന്തത്തെ ഓർക്കാൻ ഹിരോഷിമ ദിനവും നാഗസാക്കി ദിനവും ആചരിക്കുകയാണ്. ലോകരാഷ്‌ട്രങ്ങളിൽ ഇന്ന് അമേരിക്ക ജപ്പാനൊപ്പമാണെന്നതും കാലത്തിന്റെ മാറ്റമാണ്.

നാഗസാക്കി ഈ ലോകത്തിന്റെ മുഴുവൻ ഓർമയാണ്. പരസ്പരം യുദ്ധം ചെയ്യുന്ന രാജ്യങ്ങൾ, നിരന്തരം അരങ്ങേറുന്ന ഭീകരാക്രമണങ്ങൾ.. നിശബ്ദമായ ലോകയുദ്ധത്തിന്റെ പശ്ചത്തലത്തിലാണ് പുതിയൊരു നാഗസാക്കി ദിനവും കടന്നുപോവുന്നത്.

Anandhu Ajitha

Recent Posts

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

3 hours ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

3 hours ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

3 hours ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

3 hours ago

നിങ്ങളുടെ സമ്പത്ത് നശിക്കുന്നത് ഈ തെറ്റുകൾ കൊണ്ടാണ് | SHUBHADINAM

നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…

3 hours ago

ഹമാസിനെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; ഭീകര സംഘടനയ്ക്ക് നഗരത്തിൽ സ്ഥാനമില്ല ! തള്ളിപ്പറഞ്ഞ് മംദാനി; ഇസ്‌ലാമിസ്റ്റുകൾക്ക് അപ്രതീക്ഷിത തിരിച്ചടി

ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…

14 hours ago