ഇസ്ലാമാബാദ്: ബുഷ്‌റ ബീവിയുടെ ഭക്ഷണത്തിൽ ജയിൽ അധികൃതർ ടോയ്‌ലറ്റ് ക്ലീനർ കലർത്തിയെന്ന പുതിയ ആരോപണവുമായി പിടിഐ നേതാവും പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻഖാൻ വീണ്ടും രംഗത്ത്. ജയിൽ ഭക്ഷണം കഴിച്ച് ഭാര്യയ്‌ക്ക് നിരന്തരം അസ്വസ്ഥതകളും വയറുവേദനയും അനുഭവപ്പെടുന്നുണ്ടെന്നാണ് പുതിയ വാദം. ജയിലിൽ വച്ച് മാദ്ധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇമ്രാൻ ഖാൻ ആരോപണം ഉന്നയിച്ചത്.
”എന്റെ ഭാര്യയ്‌ക്ക് ടോയ്‌ലറ്റ് ക്ലീനർ കലർത്തിയ ഭക്ഷണമാണ് ജയിൽ അധികൃതർ നൽകുന്നത്. ഇത് ദിവസവും കഴിക്കുന്നത് അവൾക്ക് വയറുവേദനയും അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ഭാര്യയെ പരിശോധനയ്‌ക്ക് വിധേയമാക്കണം” എന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസവും ജയിൽ അധികൃതർക്കെതിരെ ആരോപണങ്ങളുമായി ഇമ്രാൻ ഖാൻ എത്തിയിരുന്നു. ഭാര്യയുടെ ഭക്ഷണത്തിൽ ജയിൽ അധികൃതർ വിഷം കലർത്തിയിട്ടുണ്ടെന്നും ബുഷ്‌റയെ കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്നുമായിരുന്നു ഇമ്രാൻ ഖാൻ ഉന്നയിച്ച ആരോപണം.
വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി
അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…
സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…
ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്
മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ…
തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ…