ശ്രീനഗർ: ജമ്മുകശ്മീരിലെ സോപോറിൽ രണ്ട് ഹൈബ്രിഡ് ഭീകരർ പിടിയിൽ. മേഖലയിലെ പ്രദേശവാസികളെ വധിക്കാൻ ദൗത്യപ്പെടുത്തിയ രണ്ട് ലഷ്‌കർ-ഇ-ത്വായ്ബ ഭീകരരാണ് കശ്മീർ പോലീസിന്റെ പിടിയിലായിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് സോപോറിലെ ഷാ ഫൈസൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഭീകരരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. ഭാരമുള്ള വലിയ ബാഗ് തോളിലേന്തി പോകുകയായിരുന്ന ഒരാളുടെ പെരുമാറ്റത്തിൽ പോലീസുകാർക്ക് സംശയം തോന്നി. തുടർന്ന് ചോദ്യം ചെയ്യാനായി വിളിപ്പിപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്തുടർന്ന് പോയ സുരക്ഷാസേന ഇയാളെ തന്ത്രപരമായി പിടികൂടുകയായിരുന്നു.
റിസ്‌വാൻ മുഷ്താഖ് വാനി എന്ന ഭീകരനാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. മേഖലയിലെ പ്രദേശവാസികൾ, ന്യൂനപക്ഷ വിഭാഗക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഭീകരനാണ് റിസ്‌വാൻ. ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാളുടെ സഹായിയായ മറ്റൊരു ഭീകരനെക്കുറിച്ച് വിവരം ലഭിച്ചത്. അന്വേഷണത്തിനൊടുവിൽ ജമീൽ അഹമ്മദ് എന്ന ഹൈബ്രിഡ് ഭീകരനെ കൂടി പോലീസ് പിടികൂടി.
ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാമജന്മഭൂമിയിൽ. രാമക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി പൂജാകർമ്മങ്ങളിലും റോഡ് ഷോയിലും പങ്കെടുക്കും. ജനുവരി 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങിന്…
കോഴിക്കോട്: കന്നിയാത്രയിൽ തന്നെ നവകേരള ബസിന്റെ ഡോർ കേടായി. ഇതേ തുടർന്ന് കെട്ടിവച്ചാണ് ബസ് യാത്രികരുമായി ബംഗളൂരുവിലേക്ക് പോയത്. ഇന്ന്…
തിരുവനന്തപുരം: കാറിന് സൈഡ് നൽകിയില്ലെന്ന പേരിൽ കെഎസ്ആർടിസി ഡ്രൈവറോട് മോശമായി പെരുമാറിയ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ്…
ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ മേഖല അതീവ ജാഗ്രതയിൽ. ആക്രമണം നടത്തിയ ഭീകരർക്കായി…