ദില്ലി: രാജ്യതലസ്ഥാനത്ത് ക്രിമിനൽ സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച തെക്കുപടിഞ്ഞാറൻ ദില്ലിയിലെ ധ്വാർക മോർ മെട്രോ സ്റ്റേഷനു സമീപമാണ് വെടിവയ്പുണ്ടായത്. പ്രവീൺ ഗലോട്ട്, വികാസ് ദലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരുടെ പേരിൽ കൊലപാതക കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളും മോഷണകേസുകളും നിലവിലുണ്ടെന്ന് പോലീസ് പറയുന്നു. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. വൈകുന്നേരം നാലോടെയാണ് സംഭവം നടന്നത്. പ്രവീൺ ഗലോട്ട് സഞ്ചരിച്ച കാർ മറ്റൊരു കാറിലെത്തിയ മൂന്നംഗ സംഘം തടഞ്ഞു. പ്രവീണിനു നേരെ ഈ സംഘം നിറയൊഴിച്ചു. ആക്രമണത്തിൽ പ്രവീൺ കൊല്ലപ്പെട്ടു.
മെട്രോ സ്റ്റേഷനു സമീപമുണ്ടായിരുന്ന പോലീസ് സംഘം ഇവിടേക്കു കുതിച്ചെത്തുകയും അക്രമികൾക്കു നേരെ നിറയൊഴിക്കുകയും ചെയ്തു. പോലീസ് വെടിവയ്പിൽ അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർ രക്ഷപെട്ടു. ഇവർക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ദലാൽ 2018 ൽ ഹരിയാന പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ആളാണ്.
യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റിവളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത…
ബാർ കോഴ വിവാദത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. വെള്ളയമ്പലത്തെ വീട്ടിൽ…
തൃശൂർ : കുവൈറ്റിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് പോയിട്ട് കാര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.…
ജമ്മു: സൈനിക സേവനത്തിനിടെ അവധിയെടുത്ത് വീട്ടിലേക്ക് പോകുംവഴിയാണ് റൈഫിൾമാൻ ഔറംഗസേബിനെ ഭീകരവാദികൾ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ആ ധീര ദേശാഭിമാനിയുടെ…
ഭാരതീയ വ്യാപാരി വ്യവസായി സംഘിന്റെ നാലാമത് സംസ്ഥാന സമ്മേളനം ഈ മാസം 16 ന് (വരുന്ന ഞായറാഴ്ച്ച ) തിരുവനന്തപുരം…