ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവേട്ട തുടർന്ന് സുരക്ഷാ സേന (Terrorists Killed In Jammu Kashmir). ജമ്മുകശ്മീരിൽ അനന്തനാഗിലും ബന്ദിപോറയിലുമായി രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. ഡി.ജി.പി ദിൽബാഗ് സിംഗ് ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
അനന്തനാഗിലും ബന്ദിപ്പോറയിലും രണ്ട് വ്യത്യസ്ത റെയ്ഡുകളാണ് നടന്നതെന്നും ഇരുവരും സമീപകാലത്ത് സാധാരണക്കാരെ കൊലപ്പെടുത്തിയ സംഭവങ്ങളുമായി ബന്ധപ്പെട്ടവരാണെന്നും ഡി.ജി.പി പറഞ്ഞു.
അനന്തനാഗിൽ ഇംതിയാസ് അഹമ്മദ് ദാറിനേയും ബന്ദിപ്പോറയിൽ മുഹമ്മദ് ഷാഫി ലോണിനേയുമാണ് സൈന്യം വധിച്ചത്. ഇംതിയാസ് അഹമ്മദ് ദാറിനെ ഇന്ന് പുലർച്ചെയോടെയാണ് സേന പിടികൂടി വധിച്ചത്.
അതേസമയം പ്രദേശവാസികളുടെ സഹായത്താലാണ് ബന്ദിപ്പോറയിൽ വധിക്കപ്പെട്ടത് മുഹമ്മദ് ഷാഫിയാണെന്ന് തിരിച്ചറിഞ്ഞത്. നയിദ്ഖായി പ്രദേശവാസി കൂടിയാണ് കൊല്ലപ്പെട്ട മുഹമ്മദ് ഷാഫി. ഒരു മാസത്തിനിടെ നാല് സംഭവങ്ങളിലായി അഞ്ചു സാധാരണക്കാരണ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. താഴ്വരയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഭീകരരുടെ എല്ലാ നീക്കങ്ങളും സൈന്യം തകർത്തുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരന്റെ ജീവന് സുരക്ഷ ഉറപ്പാക്കുമെന്നും ഡി.ജി.പി ദിൽബാഗ് സിംഗ് പറഞ്ഞു. പ്രദേശത്ത് വീണ്ടും കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…