കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി വില്‍പ്പന നടത്തുന്ന രീതി താലിബാന്റെ കീഴിൽ വീണ്ടും വ്യാപകമാകുന്നതായി റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത ചെറിയ ആണ്‍കുട്ടികളെ പെണ്‍വേഷം കെട്ടി നൃത്തം ചെയ്യിക്കുകയും ഇത് കാണാന്‍ എത്തുന്ന താലിബാന്‍ ഭീകരര്‍ ഇവരെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്നുമാണ് റിപ്പോർട്ട്. കരുത്തരായ പുരുഷന്‍മാര്‍ ചെറിയ ആണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുന്ന രീതിയെ ബച്ചാ ബസിഎന്നാണ് പ്രദേസഗുജ്‌കനായി വിളിക്കുന്നത്. കൗമാരപ്രായം പോലും ആകാത്ത ആണ്‍കുട്ടികളെയാണ് താലിബന്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത്. പട്ടിണി നേരിടുന്ന കുടുംബങ്ങള്‍ പലതും തങ്ങളുടെ കുട്ടികളെ സമ്പന്നര്‍ക്ക് ഈ ആവശ്യത്തിനായി വില്‍ക്കുകയാണ് പലപ്പോഴും സംഭവിക്കാറുള്ളത്.
ചില സമ്പന്ന കുടുംബങ്ങള്‍ ഇത്തരം കുട്ടികളെ ദത്തെടുക്കുകയും ചെയ്യും. കുട്ടികളുടെ വീട്ടുകാര്‍ക്ക് ദത്ത് നല്‍കുന്നതിനും വലിയ തോതിലുളള പണം ലഭിക്കും. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ അഫ്ഗാനിസ്ഥാനില്‍ തുടരുന്ന ദുരാചാരമാണ് ഇത്. 1980കളില്‍ സോവിയറ്റ് അധിനിവേശത്തെ ചെറുക്കുകയും ആഭ്യന്തരയുദ്ധത്തിന് തുടക്കമിടുകയും ചെയ്ത അഫ്ഗാനിസ്ഥാനിലെ മുജാഹിദീന്‍ യുദ്ധപ്രഭുക്കന്മാര്‍ പതിവായി ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്
ഇവര്‍ ഇതിനായി ആണ്‍കുട്ടികളെ വാങ്ങുകയും തട്ടിക്കൊണ്ട് പോകുകയും തുടര്‍ന്ന് ക്രൂരമായി ലൈംഗികമായി അവരെ പീഡിപ്പിക്കുകയും ചെയ്യുന്നത് പതിവാക്കിയിരുന്നു. 2021 ല്‍ അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതോടെ തെക്കന്‍ പഷ്ത്തൂണ്‍ മേഖലകളിലെ പുരുഷന്‍മാരിൽ
പകുതിയിലധികം പേരും ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിക്കുകയാണെന്നാണ് ആരോപണം. 2024 ലെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ട്രാഫിക്കിംഗ് ഇന്‍ പേഴ്‌സണ്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് ബച്ചാ ബസി നടത്തുന്നവരില്‍ സമുദായ നേതാക്കളും സൈനിക കമാന്‍ഡര്‍മാരും പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുണ്ട്.

