ബാഗ്ദാദ്: ഇറാക്കിലെ ഇറാൻ അനുകൂല സൈന്യത്തിനുനേരെ അമേരിക്കയുടെ തിരിച്ചടി. ഹാഷെഡ് അൽഷാബി സൈനികശൃംഖലയുടെ ആയുധപ്പുരകൾക്കു നേരെ യു എസ് വ്യോമാക്രമണം നടത്തി. അഞ്ച് ഇടങ്ങളിലാണ് ആക്രമണം നടത്തിയത്. ഇറാൻ നിർമിച്ചതെന്ന് കരുതുന്ന ഇമാം അലി സൈനിക കേന്ദ്രം ഉൾപ്പെടെ ആക്രമിക്കപ്പെട്ടു. ആക്രമണത്തിൽ 26 പേർ മരിച്ചതായാണ് റിപ്പോർട്ട്.
നേരത്തെ ഇറാക്കിലെ ടാജി വ്യോമതാവളത്തിനു നേർക്കുണ്ടായ റോക്കറ്റ് ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു ബ്രിട്ടീഷ് ഭടനുമാണ് കൊല്ലപ്പെട്ടത്. 12 പേ ർക്കു പരിക്കേറ്റു. ബാഗ്ദാദിനു വടക്കുള്ള ടാജി ക്യാമ്ബിൽ ബുധനാഴ്ച 18 കാത്യുഷ റോക്കറ്റുകളാണു പതിച്ചത്. ഒരു ട്രക്കിൽനിന്നാണു റോക്കറ്റുകൾ തൊടു ത്തുവിട്ടത്. ആക്രമണത്തിൻറെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഇറാൻറെ പിന്തുണയുള്ള ഹാഷെഡ് അൽഷാബി സൈനികശൃംഖലയെയാണു സംശയം. ടാജി ക്യാമ്ബിനു നേർക്കുണ്ടായ റോക്കറ്റ് ആക്രമണത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡോമിനിക് റാബും അപലപിച്ചു.
രാശി സ്ഥിതി ഫലങ്ങൾ അറിയാം ചൈതന്യത്തിലൂടെ !|JYOTHISHAM
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രാജ്യത്തെ എട്ടു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലാണ് ജനങ്ങൾ നാളെ വിധിയെഴുതുന്നത്.…
ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav
ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…
ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp