തൃശ്ശൂർ: കൊലപാതകങ്ങൾ നടത്താൻ എസ്ഡിപിഐയെ സിപിഎം (CPM) പിന്തുണയ്ക്കുന്നുവെന്ന് മഹിളാ മോർച്ച ദേശീയ അദ്ധ്യക്ഷ വാനതി ശ്രീനിവാസൻ. ബിജെപി പ്രവർത്തകൻ ബിജുവിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു വാനതിയുടെ പ്രതികരണം. കേസ് അന്വേഷണം എൻഐഎയെ ഏൽപ്പിക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം എസ്ഡിപിഐയുടെ അഴിഞ്ഞാട്ടത്തിന് സിപിഎം കുടപിടിക്കുന്നുവെന്നും, സംസ്ഥാന സർക്കാരിന് നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാൻ ആവില്ലെന്നും അവർ തുറന്നടിച്ചു. അന്തർദേശീയ ബന്ധങ്ങൾ പോലും കൊലപാതകത്തിനു പിന്നിൽ ഉണ്ടാകാൻ സാധ്യതയുണ്ട് . എസ്ഡിപിഐ നടത്തുന്ന കൊലപാതകങ്ങൾക്ക് സംസ്ഥാന സർക്കാരിനെ നിയന്ത്രിക്കുന്ന സിപിഎം പിന്തുണ നൽകുന്നതായും വാനതി ശ്രീനിവാസൻ കുറ്റപ്പെടുത്തി.
എന്നാൽ ബിജുവിന്റെയും, സഞ്ജിത്തിന്റെയും കൊലപാതകങ്ങൾ എൻഐഎയ്‌ക്ക് വിടണമെന്ന ആവശ്യം ബിജെപി കേരള ഘടകവും ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് കേസുകൾ എൻഐഎയ്‌ക്ക് വിടാൻ സർക്കാർ തയ്യാറാകണമെന്ന് വാനതി ശ്രീനിവാസൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…
കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…