മുംബൈ : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫോണെടുക്കുമ്പോള്‍ വന്ദേമാതരം പറയണമെന്ന ഉത്തരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ‘ഹലോ’ എന്നതിന് പകരം ‘വന്ദേമാതരം’ എന്ന് ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ മാതൃകയാകണമെന്നാണ് നിര്‍ദ്ദേശം. ഹലോ എന്നത് പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണെന്നും അത് പ്രത്യേക അര്‍ത്ഥങ്ങളില്ലാത്ത അഭിവാദ്യം മാത്രമാണെന്നും പൊതുഭരണ വകുപ്പ് പുറത്തിറക്കിയ പ്രമേയത്തില്‍ പറയുന്നു.
ഓഫീസുകളില്‍ കാണാനെത്തുന്നവരെ വന്ദേ മാതരം പറഞ്ഞ് അവരില്‍ അവബോധം സൃഷ്ടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഏകനാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ മന്ത്രി സുധീര്‍ മുന്‍ഗന്തിവാര്‍ ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയാണെന്നും അതിനാലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ വന്ദേമാതരം ഉപയോഗിച്ച് ടെലിഫോണ്‍ സംഭാഷണം ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും ബിജെപി നേതാവ് സുധീര്‍ മുങ്കന്തിവാര്‍ പറഞ്ഞു.
ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…
കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…
തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…