വര്‍ക്കല : പാരാഗ്ലൈഡിംഗിനിടെ രണ്ടുപേർ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ സംഭവത്തെ തുടർന്ന് 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ട്രെയിനര്‍ സന്ദീപ്, കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ടയാളെ ഉപയോഗിച്ച് വ്യാജരേഖ ചമയ്ക്കാൻ ഇവർ ശ്രമിച്ചതായും പോലീസ് വ്യക്തമാക്കി. ഫ്ലൈ ഡ്വഞ്ചേഴ്‌സ് സ്‌പോര്‍ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്
ഇന്നലെയാണ് വര്‍ക്കലയിൽ ഹൈമാസ്റ്റ് ലൈറ്റില്‍ പാരാ ഗ്ലൈഡിംഗ് നടത്തുന്നതിനിടെ രണ്ട് പേര്‍ കുടുങ്ങിയത്. വിനോദസഞ്ചാരത്തിനെത്തിയ കോയമ്പത്തൂർ സ്വദേശിനി പവിത്രയും ട്രെയ്നറും 100 അടി ഉയരത്തിൽ മണിക്കൂറുകളോളം തൂങ്ങികിടക്കുകയായിരുന്നു. വളരെ പണിപ്പെട്ടാണ് ഇവരെ താഴെയിറക്കിയത്. ഇറക്കുന്നതിനിടെ ഇരുവരും വീണത് അഗ്നിരക്ഷാസേന വലിച്ചുകെട്ടിയ വലയിലായിരുന്നതിനാൽ ഇരുവർക്കും കാര്യമായ പരിക്കേറ്റിട്ടില്ല.
ആലപ്പുഴ: അപ്രഖ്യാപിത വൈദ്യുതി മുടക്കത്തെ തുടർന്ന് അർദ്ധരാത്രിയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ…
കൊച്ചി: വഞ്ചനാക്കേസില്‍ 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കേരള ഹൈക്കോടതി. നടനും നിര്‍മ്മാണ പങ്കാളിയുമായ സൗബിന്‍ ഷാഹിര്‍,…
തൃശ്ശൂർ: കോൺഗ്രസിലെ മുതിർന്ന നേതാവും തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ആദ്യ മേയറുമായ ജോസ് കാട്ടൂക്കാരൻ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ…
ആലപ്പുഴ: കാറിൽ അപകടകരമായി അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ മര്യാദ പടിപ്പിക്കാൻ വ്യത്യസ്തമായ ശിക്ഷയുമായി മോട്ടോർ വാഹന വകുപ്പ്. അഞ്ച് യുവാക്കളും…
കൊച്ചി: പനമ്പള്ളി നഗറില്‍ നവജാതശിശുവിനെ റോഡിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചു പോലീസ്. കുഞ്ഞിന്റെ അമ്മയും കേസിലെ…