തിരുവനന്തപുരം: പ്രണയത്തിന്റെ മറവിൽ കേരളത്തിനെ നടുക്കിയ ഷാരോൺ വധക്കേസിൽ വിധി ഇന്ന്.
നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത് .കാമുകിയായ ഗ്രീഷ്മ സ്നേഹം നടിച്ച് വിളിച്ചുവരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു എന്നാൽ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹം കഴിക്കാൻ ഷാരോണിനെ ഒഴിവാക്കാൻ കണ്ടെത്തിയ മാർഗമായിരുന്നു കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്റെ വാദം.
വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതിനുമുള്ള കുറ്റങ്ങളാണ് ഒന്നാം പ്രതി ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയിരുന്നത്. രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധുവിനും അമ്മാവന്‍ നിര്‍മല കുമാരന്‍ നായര്‍ക്കുമെതിരെ തെളിവുനശിപ്പിച്ചതുമാണ് കുറ്റങ്ങള്‍. അതേസമയം മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോൾ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദഗ്ധമായി പാരാസെറ്റാമോൾ കലർത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോൺ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ച് വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയത്. 2022 ഒക്ടോബർ 14-നായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യമുണ്ടായ ഷാരോൺ 11 ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങി.ഗ്രീഷ്മ കഷായം നൽകിയെന്ന് ഷാരോൺ എവിടെയും പറഞ്ഞിട്ടില്ലെന്നും കഷായം സ്വയം കുടിച്ചതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.കേരളത്തെ നടുക്കിയ ഈ കൊലപാതകത്തിനാണ് ഇന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്

