Categories: KeralaPolitics

അനന്തപുരിയിൽ ബിജെപിയെ നയിക്കാന്‍ വി.വി രാജേഷ്;പുതു പ്രതീക്ഷയിൽ അണികൾ

 ജില്ലയുടെ പുതിയ ബിജെപി പ്രസിഡന്റായി വിവി രാജേഷിനെ തെരഞ്ഞെടുത്തു. എബിവിപിയിലൂടെ പൊതുപ്രവര്‍ത്തനത്തിലേയ്ക്കെത്തിയ വി.വി രാജേഷ് സമരമുഖത്ത് എന്നും തീപാറുന്ന നേതാവാണ്. വിവിധ പരിവാര്‍ സംഘടനകളുടെ ചുമതലകള്‍ വഹിച്ച വി.വി രാജേഷിന് രാഷ്ട്രീയ എതിരാളികള്‍ ഉറ്റ് നോക്കുന്ന തലസ്ഥാന ജില്ലയുടെ ബിജെപിയുടെ  അമരക്കാരന്‍ എന്ന  പുതിയ ചുമതലയാണ് ഇപ്പോള്‍ തേടിയെത്തിയിരിക്കുന്നത്.

1975 മെയ് 5ന് നെടുമങ്ങാട് ‘മായ’യില്‍ വേലായുധന്‍ നായരുടേയും വസന്തകുമാരിയുടേയും മകനായാണ് രാജേഷ് ജനിച്ചത്.   എം.ജി കോളേജ്, മാര്‍ ഇവാനിയോസ് എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് ലോ അക്കാദമിയിലായിരുന്നു അഭിഭാഷക പഠനം. ഇതിനോടകം എബിവിപിയുടെ  പ്രധാന ചുമതലകളും അദ്ദേഹം വഹിച്ചു. എബിവിപി താലൂക്ക് പ്രസിഡന്റ്, ജില്ലാ പ്രമുഖ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ദേശീയ നിര്‍വ്വാഹക സമിതി അംഗം എന്നീ ചുമതലകള്‍ ഇതില്‍ ഉള്‍പ്പെടും.

പിന്നീട് യുവമോര്‍ച്ചയിലേയ്ക്ക് എത്തിയ വി.വി രാജേഷ് പോരാട്ടങ്ങളില്‍ എന്നും മുന്‍പന്തിയിലായിരുന്നു. അനീതികളെ ചേദ്യം ചെയ്തു കൊണ്ട് സെക്രട്ടേറിയറ്റിലേയ്ക്ക്  യുവമോര്‍ച്ച നടത്തിയ നിരവധി മാര്‍ച്ചുകള്‍ക്ക് നേരെ പോലീസ് അതിക്രമം കാട്ടിയപ്പോള്‍ കൊടിയ പീഡനങ്ങളാണ് രാജേഷിന് ഏറ്റുവാങ്ങേണ്ടി വന്നത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഇടയില്‍  വി.വി എന്നറിയപ്പെടുന്ന വി.വി  രാജേഷ് യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ്, നാഷണല്‍ എക്സിക്യൂട്ടീവ് മെമ്പര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. ബിജെപിയുടെ സംസ്ഥാന വക്താവ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 

ശബരിമല ടോള്‍ സമരം, മുല്ലപ്പെരിയാര്‍ സമരം, സോളാര്‍ സമരം, ലോ അക്കാദമി സമരം, ശബരിമല യുവതി പ്രവേശനത്തിന് എതിരെ നടന്ന സമരം തുടങ്ങി ശ്രദ്ധേയമായ നിരവധി സമരങ്ങള്‍ക്ക് നേത്യത്വം നല്‍കി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും 2016ലെ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നിന്നും രാജേഷ് മത്സരിച്ചു. 

ഒക്ടോബറില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പാണ് രാജേഷിനെ കാത്തിരിക്കുന്ന ആദ്യ ഊഴം. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പാണ് രാഷ്ട്രീയപരമായി രാജേഷ് നേരിടുന്ന ആദ്യ വെല്ലുവിളി. പ്രതിപക്ഷത്തിരിക്കുന്ന ബിജെപിയെ നഗരസഭയില്‍ ഭരണപക്ഷത്തെത്തിക്കണം. മറ്റ് നഗരസഭകളിലെയും പഞ്ചായത്തുകളിലെയും ഭരണം പിടിക്കാന്‍  തക്കവണ്ണം പ്രവര്‍ത്തകരെ സജ്ജമാക്കണം. വഞ്ചിയൂര്‍ മാത്യഭൂമി റേഡിലാണ് വി.വി രാജേഷും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. നിത്യ എസ് നായരാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ദേവനാരായണ്‍, വേദവ്യാസ് എന്നിവര്‍ മക്കളാണ്.

admin

Recent Posts

കോടതിയിലും കള്ളന്മാരുടെ വിളയാട്ടം! വയനാട് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം; പൂട്ട് പൊളിച്ച് പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നു

വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…

9 mins ago

കുഞ്ഞു ബാലന്റെ മോദിയോടുള്ള സ്നേഹം കണ്ടോ ?

നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...

39 mins ago

സതീഷ് കൊടകരയുടെ വിജ്ഞാന ദായകമായ പ്രഭാഷണം ! അർജ്ജുനനും യുവ സമൂഹവും

അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH

45 mins ago

ആം ആദ്മി പാർട്ടിയുടെ വിശ്വാസ്യത പൂജ്യമല്ല, മൈനസ് ! അരവിന്ദ് കെജ്‌രിവാളിന്റെ യഥാർത്ഥ മുഖം വെളിവായി ; നേതാക്കളെ പോലെ നുണകളുടെ കൂമ്പാരത്താൽ കെട്ടിപ്പൊക്കിയ പാർട്ടിയാണിതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ

ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ…

52 mins ago

ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമ്മിച്ച് സിപിഎം; പാനൂരിൽ ഈ മാസം 22 ന് എം വി ഗോവിന്ദൻ സ്മാരകം ഉദ്‌ഘാടനം ചെയ്യും!

കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ…

1 hour ago

ഒടുവിൽ ഗണഗീതവും… ! വീണ്ടും ദീപയുടെ കോപ്പിയടി !

കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ

1 hour ago