യുക്രെയ്ൻ-റഷ്യ യുദ്ധം; ശരിക്കും പണികിട്ടിയത് അമേരിക്കയ്ക്ക് | USA
യുക്രെയിനിൽ ശക്തമായ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. യുക്രെയ്ൻ ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. 24 മണിക്കൂറിൽ റഷ്യൻ വിമാനങ്ങൾ ബോംബുകൾ വർഷിച്ചത് യുക്രെയ്‌നിലെ 33 ഇടങ്ങളിലാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം സെലന്‍സ്‌കിയെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും നീക്കി തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്ന പാവസര്‍ക്കാരിനെ യുക്രെയിനില്‍ അധികാരസ്ഥാനത്തു പ്രതിഷ്ഠിക്കുകയാണ് പുടിന്റെ പ്രധാനലക്ഷ്യം.
റഷ്യയുടെ അട്ടിമറി സംഘങ്ങള്‍ തന്നെ നോട്ടമിട്ട് കീവിലെത്തിയിട്ടുണ്ടെന്ന സെലന്‍സ്‌കിയുടെ തുറന്നുപറച്ചില്‍ ഇതറിഞ്ഞുകൊണ്ടുള്ളതാണ്. സെലന്‍സ്‌കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അമേരിക്കയുടെ താളത്തിനു തുള്ളുന്ന പാവസര്‍ക്കാരാണ്. ഇതിനെതിരെ പലവട്ടം നല്‍കിയ മുന്നറിയിപ്പുകള്‍ സെലന്‍സ്‌കി അവഗണിച്ചത് പുടിനെ രോഷാകുലനാക്കിയിരുന്നു. ജീവനോടെയോ അല്ലാതെയോ സെലന്‍സ്കിയെ പിടിക്കുകയെന്ന നിര്‍ദ്ദേശം റഷ്യന്‍സേനയ്‌ക്ക് പുടിന്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്ന സെലന്‍സ്‌കിയുടെ അഭ്യര്‍ത്ഥന റഷ്യ കേട്ടതായിപ്പോലും ഭാവിക്കാത്തത് ഇതുകൊണ്ടാണ്. തന്റെ ചോരയ്ക്കാണ് റഷ്യ ശ്രമിക്കുന്നതെന്ന് സെലന്‍സ്കി വിലപിച്ചതും മറ്റൊന്നും കൊണ്ടല്ല.