തിംപു: കൃഷിക്കാവശ്യമായ വെള്ളം അസമിന് നിഷേധിച്ചു എന്ന വാർത്ത തള്ളി ഭൂട്ടാൻ . ഇത് അടിസ്ഥാനരഹിതമാണെന്നും , ഇന്ത്യയെ മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതിന് ചില സ്ഥാപിത താൽപര്യക്കാർ കെട്ടിച്ചമച്ചതാണ് ഈ വാർത്തയെന്നും ഭൂട്ടാൻ വിദേശകാര്യാലയ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു . അസമിലെ കർഷകർക്ക് ജലസേചനത്തിന് ആവശ്യമായ വെളളം ഭൂട്ടാൻ തടഞ്ഞു എന്നതായിരുന്നു ആരോപണം. അസമിലെ ബക്‌സാ, ഉദല്‍ഗുരി ജില്ലകളില്‍ കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന വെളളം ഭൂട്ടാന്‍ തടഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂട്ടാന്റെ വിശദീകരണം
ഭൂട്ടാനിലെയും അസമിലെയും ജനങ്ങള്‍ തമ്മിലുളള സൗഹാര്‍ദം തകര്‍ക്കാനുളള ചിലരുടെ ശ്രമമാണിതെന്ന് പ്രസ്താവനയിൽ പറയുന്നു. ഈ സമയത്ത് വെളളത്തിന്റെ ഒഴുക്ക് തടയേണ്ട ഒരു സാഹചര്യവും നിലനിൽക്കുന്നില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
നേരത്തെ, സ്വാഭാവികമായി വെളളത്തിന്റെ ഒഴുക്കില്‍ ഉണ്ടായ തടസമാണെന്നും വാര്‍ത്തകള്‍ തെറ്റാണെന്നും അസം സര്‍ക്കാര്‍ ഇന്നലെ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭൂട്ടാന്റെ ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്.
ഹമാസ് ഭീകരർ ഇസ്രായേൽ വനിതാ സൈനികരെ ബന്ദികളാക്കി പീഡിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ട് ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങളുടെ കൂട്ടായ്മ. ഒക്ടോബർ 07…
മുംബൈ: മഹാരാഷ്ട്രയിലെ വ്യവസായ മേഖലയായ താനെ ഡോംബിവലിയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 4 പേർ മരിച്ചു. മുപ്പതിലധികം പേർക്ക്…
പാലക്കാട് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്ത സംഭവത്തിൽ പുലിയുടെ…
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ അനുമതി വൈകിയേക്കും. ഗവർണ്ണർ ഓർഡിനൻസിൽ ഒപ്പിടുമെന്ന വിലയിരുത്തലിൽ മറ്റന്നാൾ…
101 കേന്ദ്രങ്ങളിൽ പുലർച്ചെ അഞ്ചുമുതൽ മിന്നൽ പരിശോധന ! തട്ടിപ്പുകാരിൽ ചിലർ പിടിയിലായതായി സൂചന I
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി. ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് അജ്ഞാത ഫോൺ സന്ദേശം എത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രിയുടെ…