തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.കെ. ആശുപത്രിയിലെ പതിനൊന്ന് നഴ്‌സ്മാരെ അനധികൃതമായി പിരിച്ചു വിട്ടതായി ആരോപണം. ആശുപത്രി ജീവനക്കാരില്‍ മൂന്നിലൊന്ന് ഭാഗത്തെ റിസര്‍വ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇവരോട് ജോലിക്ക് വരേണ്ട എന്ന് പറഞ്ഞതെന്ന് അധികൃതര്‍ പറയുന്നു.
കൊറോണയുടെ പശ്ചാത്തലത്തില്‍ ആര്‍ക്കും ജോലി നഷ്ടപ്പെടുകയോ ശമ്പളം നഷ്ടപ്പെടുകയോ ശമ്പളത്തിൽ വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ടാവുകയോ ചെയ്യരുത് എന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ലംഘനമാണ് എസ്.കെ. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് നഴ്‌സുമാര്‍ പരാതിയില്‍ ആരോപിക്കുന്നു.
ആശുപത്രി നടപടിക്കെതിരെ നേഴ്‌സുമാര്‍ ലേബര്‍ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി തങ്ങള്‍ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയാണെന്നും കൊവിഡ് വന്നതോടെ ആശുപത്രിയില്‍ രോഗികള്‍ കുറഞ്ഞ സാഹചര്യത്തില്‍ തങ്ങളോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ആശുപത്രി മാനേജ്‌മെന്റ് നിര്‍ദേശിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…