ചെന്നൈ :- തമിഴ്‌നാട്ടിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പി അൻപഴകനും കോവിഡ് 19 സ്ഥിരീകരിച്ചു . ജില്ലയിലെ മണപ്പാക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം . കടുത്ത
ശ്വാസ തടസം നേരിട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . തുടർന്നുള്ള പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു . ചെന്നൈയിലും ധര്മ്മപുരിയിലും സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന മന്ത്രിയാണ് ഇദ്ദേഹം .
ഇദ്ദേഹത്തിന് പുറമെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ ഓഫിസിലും കോവിഡ് റിേപ്പാര്‍ട്ട് ചെയ്തിരുന്നു .പ്രൈവറ്റ് സെക്രട്ടറിയായ ബി ജെ ദാമോദരൻ വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തിരുന്നു. ഇതോടെ എടപ്പാടി പളനിസാമിയുടെ ഓഫീസിലെ ഒൻപതുപേർക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത് .
ഇതോടെ തമിഴ്‌നാട്ടിൽ ചെന്നൈയുൾപ്പെടെ നാല് ജില്ലകളിൽ ഇന്ന് മുതൽ സമ്പൂർണ ലോക് ഡൗൺ. ഈ മാസം 30 വരെ യാണ് ലോക്ക് ഡൗൺ . ലോക് ഡൗണിനെ തുടർന്ന് അവശ്യ സർവീസുകൾക്ക് മാത്രമേ അനുമതിയുള്ളു . പലചരക്ക് – പച്ചക്കറി കടകൾ ഉച്ചയ്ക് രണ്ട് മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളു. ഓട്ടോ ടാക്സി സർവീസുകൾക്ക് അനുമതിയില്ല . ഹോട്ടലുകളിൽ നിന്ന് പാഴ്സലുകൾ മാത്രം .
ഇതിനിടെ രാജ്യത്ത് കോവിഡ് 19 ബാധിച്ച് 336 പേർ കൂടി മരിച്ചു . ഇതോടെ രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 12,573 ആയി വർധിച്ചു . കഴിഞ്ഞ 24 മണിക്കൂറിനിടെ 13,586 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു . ഇതോടെ രോഗബാധിതരുടെ എണ്ണം 3,80,532 ആയി ഉയര്‍ന്നു. നിലവിൽ 1,63,248 പേരാണ് ചികിത്സയിലുള്ളത്. 2,04,711 പേര്‍ രോഗമുക്തി നേടിതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം .