ആലപ്പുഴ: ബിവറേജസ് കോര്‍പ്പറേഷനും പ്രതിസന്ധിയിലേക്ക്. മദ്യ വില്പന കുത്തനെ കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആപ്പ് ഒരു കാരണമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ആപ്പ് വന്നതോടെ പല പരിമിതികളും ഉപഭോക്താക്കള്‍ക്കു ഉണ്ടായി.
സ്മാര്‍ട്ട് ഫോണില്ലാത്തതിനാല്‍ പലര്‍ക്കും ബുക്ക് ചെയ്യാന്‍ ആകുന്നില്ല. സമയം കിട്ടുന്നതും സൗകര്യപ്രദമായ രീതിയില്‍ അല്ല എന്നുള്ളതിനാല്‍ കച്ചവടം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ശരാശരി 35കോടിരൂപ നിത്യവരുമാനമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ ആറ്ഏഴ് കോടിരൂപ മാത്രമായി.
270 ഷോപ്പുകളാണ് കോര്‍പ്പറേഷനുള്ളത്.
ഇതില്‍ 265 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ മിക്കതും നഷ്ടത്തിലായി. ബിവറേജസ് കോര്‍പ്പറേഷന് വില്‍പ്പനയുടെ 20 ശതമാനമാണ് ലഭിക്കുന്നത്. ഇതിലൂടെയാണ് ശമ്പളവും കടവാടകയുമുള്‍പ്പെടെ നല്‍കിയിരുന്നത്. വരുമാനം കുറഞ്ഞെങ്കിലും വാടകയൊന്നും കുറയാത്തതിനാല്‍ പ്രതിസന്ധിയിലാണ് കോര്പ്പറേഷന്.
അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…
1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…
നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…
പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…