തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ ഭീകരവാദ ബന്ധമുണ്ടെന്ന് ഉറപ്പിക്കുന്നതാണ് കൈവെട്ട് കേസിലെ പ്രതിയുടെ അറസ്റ്റെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. സംസ്ഥാനത്തെ സ്ഥിതി ആശങ്ക ജനകമാണെന്നും അതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
കോളേജ് പ്രൊഫസർ ജോസഫിന്റെ കൈവെട്ട് കേസന്വേഷണത്തിൽ സർക്കാർ കാട്ടിയ നിസംഗതയും നിഷ്ക്രിയത്വവുമാണ് പ്രതികൾക്ക് കൂടുതൽ ശക്തമായ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് കടക്കാൻ സാഹചര്യം ഒരുക്കിയത് . കൈവെട്ട് കേസിലെ 24 ആം പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ് ആലി.
സ്വർണ്ണക്കടത്തിന്റെ പിന്നിലെ ദേശദ്രോഹ ശക്തികളുടെ ബന്ധങ്ങൾ ഓരോന്നായി അനാവരണം ചെയ്തു വരികയാണ്. കേരളത്തിൽ ഐഎസ് എന്ന ആഗോള ഭീകരവാദ പ്രസ്ഥാനത്തിന്റെ ശക്തമായ പ്രവർത്തനമുണ്ടെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് ഈ അവസരത്തിൽ കൂട്ടിവായിക്കേണ്ടതാണ്.
പോലീസിന്റെ നാളിതുവരെയുള്ള ഇന്റലിജെൻസ് റിപ്പോർട്ടുകളും മുന്നറിയിപ്പുകളും സർക്കാർ ചെവികൊണ്ടില്ല. കള്ളക്കടത്തു കേസിന്റെ അന്വേഷണത്തിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ കേരളത്തിലെ രാജ്യദ്രോഹ പ്രവർത്തനങ്ങളുടെ അടിവേരുകൾ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.ഇനിയെങ്കിലും കേരള സർക്കാർ കർശന നടപടികൾക്ക് തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ :-
ഭീകരബന്ധം: സർക്കാർ ഉത്തരവാദി
സ്വര്ണ്ണക്കടത്തിൽ ഭീകര ബന്ധമുണ്ടെന്ന് അരക്കെട്ടുറപ്പിക്കുന്നതാണ് കൈവെട്ട് കേസിലെ പ്രതിയുടെ അറസ്റ്റ്.
കേരളത്തിലെ സ്ഥിതി ആശങ്കാജനകമാണ്. കേരള സർക്കാരാണ് അതിന് ഉത്തരവാദി. കോളേജ് പ്രൊഫസർ ജോസഫിന്റെ കൈവെട്ട് കേസന്വേഷണത്തിൽ സർക്കാർ കാട്ടിയ നിസംഗതയും നിഷ്ക്രിയത്വവുമാണ് പ്രതികൾക്ക് കൂടുതൽ ശക്തമായ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് കടക്കാൻ സാഹചര്യം ഒരുക്കിയത് . കൈവെട്ട് കേസിലെ 24 ആം പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ് ആലി.
ആ കേസിലെ പ്രതികളുടെ സാമ്പത്തിക സ്രോതസ്സും ദേശദ്രോഹ പ്രവർത്തനങ്ങളും ഭീകര ബന്ധങ്ങളും കേരള പോലീസ് അന്വേഷിച്ചില്ല. തന്മൂലം വീണ്ടും പ്രതികളും അവരെ പിന്തുണച്ച ശക്തികളും തീവ്രവാദ ദേശദ്രോഹ പ്രവർത്തനങ്ങളിൽ വ്യാപൃതരായി.
സ്വർണ്ണക്കടത്തിന്റെ പിന്നിലെ ദേശദ്രോഹ ശക്തികളുടെ ബന്ധങ്ങൾ ഓരോന്നായി അനാവരണം ചെയ്തു വരികയാണ്. കേരളത്തിൽ ഐഎസ് എന്ന ആഗോള ഭീകരവാദ പ്രസ്ഥാനത്തിന്റെ ശക്തമായ പ്രവർത്തനമുണ്ടെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് ഈ അവസരത്തിൽ കൂട്ടിവായിക്കേണ്ടതാണ്.
പോലീസിന്റെ നാളിതുവരെയുള്ള ഇന്റലിജെൻസ് റിപ്പോർട്ടുകളും മുന്നറിയിപ്പുകളും സർക്കാർ ചെവികൊണ്ടില്ല. കള്ളക്കടത്തു കേസിന്റെ അന്വേഷണത്തിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ കേരളത്തിലെ രാജ്യദ്രോഹ പ്രവർത്തനങ്ങളുടെ അടിവേരുകൾ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.
ഇനിയെങ്കിലും കേരള സർക്കാർ കർശന നടപടികൾക്ക് തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.
.

