തിരുവനന്തപുരം: നായയുടെ കടിയേറ്റ കുട്ടിക്ക് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതായി പരാതി. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി നന്ദനയ്‌ക്കാണ് ചികിത്സ വൈകിയത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ തയ്യാറായില്ലെന്നും ഒപി ടിക്കറ്റെടുത്ത് ഡോക്ടറെ കാണണമെന്ന് അധികൃതർ നിർബന്ധം പിടിച്ചതായാണ് പരാതി.
രാവിലെ ഏഴ് മണിക്ക് ട്യൂഷൻ പോയപ്പോഴാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. തുടർന്ന് 7.30-ഓടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെത്തി. ഇവിടെയല്ല കാണിക്കേണ്ടതെന്നും ഒപി ടിക്കറ്റെടുത്താണ് ഡോക്ടറെ കാണേണ്ടതെന്നുമായിരുന്നു സുരക്ഷാ ജീവനക്കാരുടെ വിശദീകരണം. 15 മിനിറ്റോളം കുട്ടിയുമായി ക്യൂ നിന്ന് ടിക്കറ്റെടുത്തെങ്കിലും രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ മാത്രമാണ് ചികിത്സ ലഭിച്ചത്.
തുടർന്ന് 9.15-ഓടെയാണ് ഡോക്ടർ കുട്ടിയെ പരിശോധിച്ചത്. നായയുടെ കടിയേറ്റ് വരുന്നവർക്ക് എത്രയും വേഗം ചികിത്സ നൽകണമെന്നാണ് വ്യവസ്ഥ നിലനിൽക്കേയാണ് സുരക്ഷാ ജീവനക്കാരുടെയും ആശുപത്രി അധികൃതരുടെയും നിലപാട്.
അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…
1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…
നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…
പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…