Featured

പിണറായി ഭരണത്തിൽ കൊലപാതകങ്ങളുടെ വിളനിലമായി കേരളം; ഇരകളെല്ലാം ആർഎസ്എസുകാരും, ബിജെപിയും

പിണറായി ഭരണത്തിൽ കൊലപാതകങ്ങളുടെ വിളനിലമായി കേരളം; ഇരകളെല്ലാം ആർഎസ്എസുകാരും, ബിജെപിയും | PINARAYI GOVERNMENT

കണ്ണൂർ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ കേന്ദ്രം. പിണറായി ഭരണത്തിൽ കൊലപാതകങ്ങളുടെ വിളനിലമായി കേരളം. ആലപ്പുഴയിൽ മണിക്കൂറുകൾക്കിടെ രണ്ടു കൊലപാതകങ്ങൾ. എസ്ഡിപിഐ നേതാവിന്റെ കൊലയ്ക്ക് പിന്നാലെ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. പൊലീസിന്റെ സംഘടിത കുറ്റകൃത്യങ്ങൾ തടയാനുള്ള കാവൽ പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ രണ്ടുകൊലപാതകങ്ങളും. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്ട് നടന്ന കൊലപാതകമാണ് ഈ വർഷത്തെ ആദ്യ രാഷ്ട്രീയ കൊലപാതകം. തുടർന്ന് ആറോളം രാഷ്ട്രീയ കൊലപാതകങ്ങൾ. പൊലീസിന് വീഴ്ചയില്ലെന്ന് ഡിജിപി പറയുന്നുണ്ടെങ്കിലും, വിമർശനങ്ങൾ ഉയരുന്നു.

2016 മെയ്‌ 25 മുതൽ 2021 ഡിസംബർ 19 വരെ 19 ആർഎസ്എസ് /ബിജെപി പ്രവർത്തകരും 12 സിപിഎം/ഡിവൈഎഫ്ഐക്കാരും കൊല്ലപ്പെട്ടു. കോൺഗ്രസ്/ യൂത്ത് കോൺഗ്രസ്-നാല്, മുസ്ലിം ലീഗ്/യൂത്ത് ലീഗ്- ആറ്, എസ്.ഡി.പി.ഐ- രണ്ട്, ഐ.എൻ.ടി.യു.സി-ഒന്ന്, ഐ.എൻ.എൽ- ഒന്ന് എന്നിങ്ങനെയാണ് മരണപട്ടിക. എറണാകുളത്ത് കാമ്പസ് ഫ്രണ്ടുകാർ കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവും ഈരാറ്റുപേട്ടയിൽ കൊല്ലപ്പെട്ട സിപിഎം വിമതൻ കെ.എം. നസീറും രാഷ്ട്രീയ കൊലക്കത്തിക്കിരയായവരുടെ പട്ടികയിലുണ്ട്.

എന്നാൽ പിണറായി സർക്കാറിന്റെ കാലത്ത് ഏറ്റവുമധികം കൊലപാതകം നടന്നത് കണ്ണൂരിലാണ്-11, തൊട്ടുപിന്നിൽ തൃശൂർ-എട്ട്. രണ്ടുമാസത്തിനിടെ, രാഷ്ട്രീയ സംഘർഷങ്ങളിൽ നാലുപേർ കൊല്ലപ്പെട്ടു. ക്രമസമാധാനപാലനത്തിലെ രാഷ്ട്രീയ ഇടപെടലും ക്രിമിനലുകളെ നിരീക്ഷിക്കുന്നതിൽ പൊലീസിനും സ്‌പെഷൽ ബ്രാഞ്ചിനുമുണ്ടായ വീഴ്ചകളുമാണ് രാഷ്ട്രീയ അക്രമങ്ങൾ സംസ്ഥാനത്ത് വർധിക്കാനിടയാക്കിയത്.

നവംബർ 15ന് പാലക്കാട്ട് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ പട്ടാപ്പകൽ ബൈക്കിടിച്ച് വീഴ്‌ത്തി എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. സഞ്ജിത്തിന്റെ കൊലപാതകമുണ്ടായപ്പോൾ പാലക്കാട്ടോ മറ്റേതെങ്കിലും ജില്ലയിലോ പ്രത്യാക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായെങ്കിലും ജില്ല പൊലീസ് മേധാവിമാർ ഗൗരവമായെടുത്തില്ല. ഡിസംബർ രണ്ടിന് പത്തനംതിട്ട പെരിങ്ങരയിൽ സിപിഎം പ്രവർത്തകൻ സന്ദീപിനെ രാഷ്ട്രീയവും വ്യക്തിപരവുമായ വിരോധത്തെ തുടർന്ന് ആർഎസ്എസ്, ബിജെപി ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തി. ദിവസങ്ങൾക്കുമുമ്പാണ് തിരുവനന്തപുരത്ത് പൊലീസിന് പിടികൂടാൻ സാധിക്കാതിരുന്ന കൊലക്കേസ് പ്രതിയെ ഗുണ്ടകൾ തിരഞ്ഞുപിടിച്ച് വെട്ടിക്കൊന്നതും കാൽ വെട്ടിയെടുത്ത് റോഡിലെറിഞ്ഞതും.

admin

Recent Posts

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

8 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

9 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

9 hours ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

10 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

10 hours ago