patna
പട്ന: വ്യാജമദ്യം കഴിച്ച ആറുപേർ ബിഹാറിൽ മരണപ്പെട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഒരുപാടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യം കഴിച്ച പലരുടേയും കാഴ്ച ശക്തി നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ബിഹാറിലെ സരൻ ജില്ലയിലാണ് സംഭവം നടന്നത്.
ബിഹാറിലെ സരൻ ജില്ലയിലെ പാനൻപൂരിലാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ് രണ്ടിന് ഇവിടെ രണ്ട് പേർ മരണപ്പെട്ടു. രണ്ട് ദിവസത്തിനിപ്പുറം നാല് പേർ കൂടി മേക്കെർ ഗ്രാമത്തിൽ മരിച്ചു. ഓംനാത് മഹ്‌തോ, ചന്ദ്രേശ്വർ മഹ്‌തോ, ചന്ദൻ മഹ്‌തോ, കമൽ മഹ്‌തോ എന്നിവർ മരിച്ചവരിൽ ചിലരാണ്.
സംഭവത്തിന് പിന്നാലെ സരൻ ജില്ലാ മജിസ്‌ട്രേറ്റും എസ്പിയും ആശുപത്രിയിലെത്തി സന്ദർശനം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഇവർ കഴിച്ച മദ്യത്തിന്റെ കെമിക്കൽ അനാലിസിസ് നടത്തുമെന്നും അധികൃതർ പറഞ്ഞു.
ഇരുപതിലധികം പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇവരെല്ലാം ചാപ്രയിലുള്ള സദർ ആശുപത്രിയിലും പട്ന മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…