മുംബൈ: മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ 372 റണ്‍സിന് തകർത്ത് ഇന്ത്യ.റണ്‍സ് മാര്‍ജിനില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റി വിജയമാണിത്. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 1-0നു സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യ ഉയർത്തിയ 540 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 167 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. നാല് വിക്കറ്റ് വീതം വീഴ്ത്തിയ രവിചന്ദ്ര അശ്വിനും ജയന്ത് യാദവുമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്.
ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിങ്സിൽ ജയന്ത് യാദവും അശ്വിനും നാല് വിക്കറ്റ് വീതം വീഴ്ത്തി. 44 റൺസെടുത്ത ഹെൻറി നിക്കോൾസ് ആണ് കിവീസ് നിരയിലെ ടോപ് സ്‌കോറർ. അഞ്ചു വിക്കറ്റിനു 140 റണ്‍സെന്ന നിലയിലായിരുന്നു ന്യൂസിലാന്‍ഡ് നാലാം ദിനം കളി പുനരാരംഭിച്ചത്. ടീം സ്‌കോറിലേക്കു 27 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച അഞ്ചു വിക്കറ്റുകളും വീഴ്ത്തി ഇന്ത്യ മല്‍സരവും പരമ്പരയും
കൈക്കലാക്കി. വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിനു മുന്നോടിയായി ന്യൂസിലാന്‍ഡിനെതിരായ പരമ്പര നേട്ടം ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കും.