തിരുവനന്തപുരം: നെയ്യാറ്റിൻകര എം എൽ എ, കെ അൻസലനെതിരെ അതിരൂക്ഷ പരാമർശവുമായി സ്വപ്ന സുരേഷ്. മറ്റുള്ളവരുടെ പണംകൊണ്ട് അടിവസ്ത്രം വാങ്ങുന്നയാളാണെന്നും നേതാക്കന്മാർക്ക് വേണ്ടി തല്ലുകൊണ്ട് നടക്കുന്നയാളാണെന്നും വേശ്യകളുടെ കാൽ കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യതയെ ആൻസലനുള്ളുവെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സ്വപ്‌ന തുറന്നടിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നെയ്യാറ്റിൻകര പെരുങ്കടവിളയിൽ നടന്ന ഒരു പൊതുയോഗത്തിൽ എം എൽ എ കെ ആൻസലൻ സ്വപ്ന സുരേഷിനെ വേശ്യയെന്ന് വിളിച്ച് അപമാനിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് സ്വപ്‌നയുടെ അതിരൂക്ഷ പ്രതികരണം. എം എൽ എ യുടെ ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറലാകുകയും ഏറെ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
വേശ്യകള്‍ അവരുടെ സ്വന്തം ശരീരം വിറ്റാണ് മക്കളെ വളര്‍ത്തുന്നത്. കണ്ടവന്‍റെ പോക്കറ്റിലെ കയ്യിട്ട് പുതിയ അണ്ടര്‍ വെയര്‍ വാങ്ങിച്ചിട്ട് തലയും ചൊറിഞ്ഞ് കുമ്പിട്ട് നേതാക്കളുടെ മുമ്പില്‍ നിന്ന് അവര്‍ക്ക് വേണ്ടി അടിയും കൊണ്ട് അവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞൂടാതെ മറ്റുള്ളവരെ കുറ്റം പറയാന്‍ പോകരുത്. – സ്വപ്ന സുരേഷ് അഭിമുഖത്തിൽ പറഞ്ഞു. കടകമ്പള്ളി സുരേന്ദ്രൻ, മുൻ സ്പീക്കർ ശ്രീരാമ കൃഷ്ണൻ, തോമസ് ഐസക് തുടങ്ങി മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ കടുത്ത ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വപ്‌ന നടത്തിയത്. പക്ഷെ ആരോപണങ്ങൾക്ക് ചെവികൊടുക്കാതെ അവഗണിക്കുകയാണ് പാർട്ടി