തിരുവനന്തപുരം : വി.സിമാരുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്തുള്ള ഹർജിയിൽ തുടർനടപടി ഹൈക്കോടതി തടഞ്ഞതോടെ ഗവർണറുടെ കർക്കശനിലപാടുകൾക്ക് താത്കാലിക വിരാമം. കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയ ഗവർണർ നിയമജ്ഞരുമായി ചർച്ചനടത്തി, തുടർ നീക്കം തീരുമാനിച്ചുറപ്പിച്ചാണ് തിരിച്ചെ ത്തിയത്. കാരണം കാണി ക്കൽ നോട്ടീസിൽ വി.സി മാരുടെ മറുപടിക്കും ഹൈക്കോടതി ഹിയറിങ്ങിനും ശേഷം ഉടൻ പുറത്താക്കൽ നടപടിയി ലേക്കു കടക്കാനായിരുന്നു ഗവർണറുടെ നീക്കം.
പകരം വി.സിമാരെ നിയമിക്കാൻ അഖിലേന്ത്യാടിസ്ഥാനത്തിൽ പരസ്യം നൽ കേണ്ട പത്രങ്ങളുടെ പട്ടികപോലും രാജ്ഭവൻ തയാറാക്കിയി രുന്നെന്നാണു സൂചന. അങ്ങനെയെങ്കിൽ ഇതരസംസ്ഥാന ക്കാരായ അപേക്ഷകരെയും സെർച്ച് കമ്മറ്റിക്കു പരിഗണിക്കേ ണ്ടിവരുമായിരുന്നു. ഹൈക്കോടതി വിധി എതിരായാൽ, സുപ്രീം കോടതിയെ സമീപിക്കാനാണു ഗവർണറുടെ നീക്കം. അതേസമയം, കണ്ണു ർ വി.സിയുടെ പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി ഈയാഴ്ച സുപ്രീംകോടതി പരിഗണിച്ചേക്കും.