പത്തനംതിട്ട : ബാറില്‍നിന്ന് മദ്യപിച്ചിറങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ നടുറോഡില്‍ ഏറ്റുമുട്ടിയത് പരിഭ്രാന്തി പടർത്തി. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പത്തനംതിട്ട കണ്ണങ്കരയില്‍ ഇന്നുച്ചയ്ക്ക് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
തമ്മിലടിച്ച അന്യസംസ്ഥാന തൊഴിലാളികൾ സഹപ്രവര്‍ത്തകരും ഒരുമിച്ച് താമസിക്കുന്നവരുമാണെന്നാണ് വിവരം.പത്തുപേരടങ്ങിയ അന്യസംസ്ഥാന തൊഴിലാളികളുടെ സംഘം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ബാറില്‍നിന്ന് മദ്യപിച്ചിറങ്ങിയത്. പിന്നാലെറോഡില്‍വെച്ച് ഇവരില്‍ ചിലര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇത് സംഘര്‍ഷത്തിലെത്തുകയുമായിരുന്നു .
കൂട്ടത്തിലൊരാള്‍ ഊരിപ്പിടിച്ച കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടെയാണ് ബംഗാള്‍ സ്വദേശിയായ ടിങ്കു തൊഴിലാളിക്ക് കുത്തേറ്റത്. സംഘര്‍ഷത്തില്‍ മറ്റുമൂന്നുപേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.എന്നാൽ ഇവരുടെ നില ഗുരുതരമല്ല. കുത്തേറ്റ ടിങ്കുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ചകളിൽ അന്യസംസ്ഥാന തൊഴിലാളികള്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവാണെന്നാണ് നാട്ടുകാരുടെ പരാതി.