ഭുവനേശ്വര്‍ : ലെബനനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച് ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോള്‍ കിരീടം ഇന്ത്യ സ്വന്തമാക്കി. ;ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം നാല്‍പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ആറുപത്തിയാറാം മിനിറ്റില്‍ ലാല്യന്‍സ്വാല ചാങ്തെയുമാണ് ഇന്ത്യക്കായി വല കുലുക്കിയത്.
സുനില്‍ ഛേത്രിയെ ആദ്യ പകുതിയില്‍ തന്നെ ഇറക്കിയ ഇന്ത്യ ആക്രമണാത്മക ഫുട്ബോളാണ് കാഴ്ച വച്ചത്. . മലയാളി താരങ്ങളായ സഹലും ആഷിഖും മധ്യനിരയിൽ ഒത്തിണക്കത്തോടെ കളിച്ചപ്പോൾ ഏത് നിമിഷവും ഗോള്‍ വീഴാമെന്ന പ്രതീതിയുയർന്നു. കൌണ്ടർ ആക്രമണങ്ങളിലൂടെ ലെബനൻ തിരിച്ചടിക്കുമെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും പ്രതിരോധത്തിൽ ഉറച്ചു നിന്ന ജിംഗനും ഗോളി ഗുര്‍പ്രീതുമാണ് ഒന്നാം പകുതിയില്‍ ഇന്ത്യയെ കാത്തത്.