തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ എന്തുനിലപാട് എടുക്കണമെന്നു തീരുമാനിക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡ് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. ഇന്ന് പുതിയ ബോർഡിന്റെ ആദ്യയോഗം നടക്കുമെങ്കിലും സുപ്രീംകോടതിയിൽ കേസ് വാദിച്ച അഭിഭാഷകരുമായി ചർച്ചചെയ്തും, വിധിപ്പകർപ്പ് വിശദമായി പഠിച്ചുമാത്രമേ അന്തിമാഭിപ്രായം വ്യക്തമാക്കൂ. യുവതികൾക്ക് പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബറിലെ വിധിക്ക് സ്റ്റേയില്ലെന്ന അസാധാരണ സാഹചര്യമുണ്ടാക്കുന്ന ആശയക്കുഴപ്പമുള്ളതിനാലാണ് ബോർഡ് നിയമവശങ്ങൾ പരിശോധിക്കുന്നത്.