ഐസ്വാള്‍: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ വിയോഗത്തില്‍ മിസ്സോറാം ഗവർണ്ണർ അഡ്വ. പിഎസ് ശ്രീധരൻ പിള്ള അനുശോചനം രേഖപ്പെടുത്തി. ഭൗതീകവും, മാനസികവുമായ എല്ലാത്തരം ചൂഷണങ്ങളേയും വെറുക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് ” എല്ലാവരും വേല ചെയ്യുന്നതും, കൈയ്യിലും നാവിലും ചങ്ങല വീഴാത്തതും, തലയും വയറും നിറയുന്നതുമായ ഒരു നവലോകം സ്വപ്നം കാണുന്നുവെന്ന പ്രതിബദ്ധതയോടെ മലയാള സാഹിത്യത്തിൽ നിറഞ്ഞു നിന്ന മഹാനായ കവിശ്രേഷ്ഠനായിരുന്നു അക്കിത്തമെന്ന് ശ്രീധരൻ പിള്ള അനുസ്മരിച്ചു.
ഡിസംബര്‍ 4 ന് കുമാരനല്ലൂരിൽ അക്കിത്തത്തിന്‍റെ നാട്ടുകാരും, തപസ്യയും ചേർന്ന് സംഘടിപ്പിച്ച ജ്ഞാനപീഠ പുരസ്കാര അഭിനന്ദന സമ്മേളനത്തിൽ അദ്ദേഹം വീടിന് പുറത്ത് അവസാനമായി പങ്കെടുത്ത യോഗത്തില്‍ ഉദ്ഘാടകനായിക്കൊണ്ട് അദ്ദേഹത്തിന് ഉപഹാരം സമർപ്പിക്കാനും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങാനും കഴിഞ്ഞത് ദൈവാനുഗ്രഹമായി കരുതുന്നതായും മിസോറാം ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.