കാബൂൾ: അഫ്ഗാൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയപതാകയുമായി റാലി നടത്തിയവർക്കു നേരെ താലിബാൻ ഭീകരർ നടത്തിയ ക്രൂരമായ വെടിവയ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച കിഴക്കൻ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയുടെ തലസ്ഥാനമായ അസാദാബാദിലായിരുന്നു വെടിവയ്പ് നടന്നത്.
ബുധനാഴ്ച ജലാലാബാദിൽ താലിബാനെതിരേ അഫ്ഗാൻ ദേശീയപതാകയുമായി പ്രതിഷേധിച്ചവർക്കു നേരേയുണ്ടായ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെ ട്ടിരുന്നു. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി നിരത്തിലിറങ്ങിയത്. ആദ്യം എനിക്ക് പേടിയായിരുന്നു. പോകാൻ താൽപ്പര്യമുണ്ടായിരുന്നില്ല. പക്ഷേ അയൽവാസികളിൽ ഒരാൾ റാലിയിൽ ചേർന്നത് കണ്ടപ്പോൾ താനും പങ്കെടുത്തു, പ്രദേശവാസികളിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു
റാലിക്കു നേരെ താലിബാൻ നടത്തിയ വെടിവയ്പിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. മാധ്യമങ്ങൾ പറയുന്നത് പ്രകാരമാണെങ്കിൽ ആളുകൾ അഫ്ഗാൻ പതാകയുമായാണ് താലിബാനെതിരെ പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാർ താലിബാന്റെ വെളുത്തു പതാകകൾ വലിച്ചുകീറുന്നതായും പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. അഫ്ഗാനിസ്ഥാനികൾ വ്യാപകമായി താലിബാനെതിരെ രംഗത്തിറങ്ങുന്ന കാഴ്ചകളാണ് ഇപ്പോൾ കാണാനാവുന്നത്
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona