പാലക്കാട് : അഴിമതി ആരോപണം മുറുകുന്നതിന് പിന്നാലെ കൂനിന്മേൽ കുരു എന്ന പോലെ റോഡ് ക്യാമറ പദ്ധതിയിൽ ഒട്ടേറെ പിഴവുകളുമുണ്ടെന്ന് ആരോപണമുയരുന്നു. നിയമം ലംഘിക്കാത്ത വാഹനങ്ങൾക്കും ഉദ്യോഗസ്ഥര്‍ നോട്ടിസ് അയയ്ക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപം. മൂവാറ്റുപുഴയിലെ പെട്ടി ഓട്ടോറിക്ഷയുടെ പേരിലുള്ള പിഴ, പാലക്കാട് സ്വദേശി കെ.കെ.നിഷിലിന്റെ ഇരുചക്രവാഹനത്തിന് ലഭിച്ചുവെന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ഓട്ടോറിക്ഷയ്ക്ക് പിഴ രേഖപ്പെടുത്തിയ സമയം പാലക്കാട്ടെ ബാങ്കിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിലിരുന്ന ബൈക്ക് ഉണ്ടായിരുന്നത്. വൃത്തിഹീനമായ വാഹനമെന്നാണ് പിഴയുടെ കാരണമായി നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 250 രൂപയാണ് പിഴ. എന്നാൽ ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ ഈ പിഴവ് പരിഹരിക്കാന്‍ നിഷില്‍ മുട്ടാത്ത വാതിലുകളില്ല. മോട്ടോർ വാഹനവകുപ്പിനെയും, പൊലീസിനെയും ഉൾപ്പെടെ സമീപിച്ചു. എന്നാൽ പിഴ മാറ്റികിട്ടുന്നതിനായി നടപടികളൊന്നും ഇവരുടെ ഭാഗത്ത് നിന്നുണ്ടായില്ല.
അതെ സമയം എഐ ക്യാമറയിന്മേലുള്ള ബോധവൽക്കരണ മാസാചരണം വരുന്ന 19 ന് അവസാനിക്കും. നിയമലംഘകരെ കണ്ടെത്തി പിഴ ഈടാക്കുന്നത് മേയ് 20നു ആരംഭിക്കും. പദ്ധതി കഴിഞ്ഞ മാസം 20നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…