Monday, December 22, 2025

മൂന്ന് പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വിരാമം ;ഗ്യാൻവാപിയിൽ ആരതിയും പൂജയും നടന്നു ! പൂജ നടത്തിയത് കാശി വിശ്വനാഥ ട്രസ്റ്റ് നിയോഗിച്ച പുരോഹിതൻ

മൂന്ന് പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിനൊടുവിൽ ഗ്യാൻവാപിയിൽ ദീപം തെളിഞ്ഞു. കാശി വിശ്വനാഥ ട്രസ്റ്റ് നിയോഗിച്ച പുരോഹിതൻ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കോടതി അനുവദിച്ച സ്ഥലത്ത് ആരതി നടത്തിയത്.

പൂജ ആരംഭിക്കുന്നതിന് മുമ്പ്, വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് എസ് രാജലിംഗവും പോലീസ് കമ്മീഷണർ അശോക് മുത്ത ജെയിൻ അർദ്ധരാത്രിയോടെ ഒരു യോഗം വിളിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന യോഗം കാശി വിശ്വനാഥ് ധാം പരിസരത്തുള്ള ഒരു ഹാളിൽ വിളിച്ചു ചേർത്തു. തുടർന്ന് കോടതിവിധി സുഗമമായി നടപ്പാക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു. തെക്കൻ നിലവറയിലേക്ക് സുഗമമായ പ്രവേശനം അനുവദിക്കുന്നതിനായി ബാരിക്കേഡുകൾക്കുള്ളിലെ സ്ഥലം വൃത്തിയാക്കി, തെക്കൻ നിലവറയിലെ പൂജാ ചടങ്ങുകൾ തടസ്സമില്ലാതെ പാലിക്കുന്നത് ഉറപ്പാക്കി.

മസ്ജിദിൻ്റെ ബേസ്മെന്‍റിലുള്ള നിലവില്‍ പൂട്ടിയിരിക്കുന്ന 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് വാരണാസി കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. നിലവറകളുടെ മുന്‍പില്‍ പൂജക്ക് 7 ദിവസത്തിനകം സാഹചര്യം ഒരുക്കണമെന്നായിരുന്നു ഉത്തരവ്. ഇതിന് പിന്നാലെയാണ് ആരാധന നടത്തിയത്.

Related Articles

Latest Articles