ശ്രീനഗർ: സി ആർ പി എഫ് ക്യാമ്പിന് നേരെ ഗ്രനേഡാക്രാമണം നടത്തിയ രണ്ട് ലഷ്കർ ഭീകരർ പിടിയിൽ. ഹന്ദ്വാരയിലാണ് സംഭവം. ജമ്മു കശ്മീർ പോലീസും പ്രത്യേക ദൗത്യ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ലഷ്കർ ഭീകരർ പിടിയിലായിരിക്കുന്നത്.
ആദ്യം പിടിയിലായത് ഇഷ്ഫാക്ക് അഹമ്മദ് ദർ എന്ന ഭീകരനാണ്. ഇയാളിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് മറ്റ് രണ്ട് ഭീകരരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിൽ ജംഷീദ് ഷാ, ജാവേദ് ഖാൻ എന്നീ ഭീകരരും പിടിയിലായി. ഇവരുടെ പക്കൽ നിന്നും ഗ്രനേഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടികൂടിയിരിക്കുന്നത്. ചോദ്യം ചെയ്യലിൽ ഗ്രനേഡ് ആക്രമണത്തിലെ തങ്ങളുടെ പങ്ക് ഇവർ സമ്മതിക്കുകയായിരുന്നു.
നേരത്തെ ഓഗസ്റ്റ് 16നായിരുന്നു ഹന്ദ്വാരയിലെ സി ആർ പി എഫ് ക്യാമ്പിന് നേർക്ക് ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്. അന്ന് ആക്രമണത്തിൽ ഒരു ജവാന് പരിക്കേറ്റിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona