ഇസ്രായേലിന് നേരെ വീണ്ടും റോക്കറ്റ് ആക്രമണമുണ്ടായതായി റിപ്പോർട്ട്. ഗാസയിൽ നിന്നാണ് ഡസൻ കണക്കിന് റോക്കറ്റ് ഇസ്രായേലിലേക്ക് തൊടുത്ത് വിട്ടിരിക്കുന്നത്. രാവിലെ 06:30 ന് ഗാസയിലെ ഒന്നിലധികം സ്ഥലങ്ങളിൽ നിന്നാണ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ഇതേതുടർന്ന്, സൈന്യം രാജ്യത്തിന്റെ തെക്ക്, മധ്യ മേഖലകളിൽ ഒരു മണിക്കൂറിലധികം അഗ്നിബാധയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴക്കുകയും ബോംബ് ഷെൽട്ടറുകൾക്ക് സമീപം തങ്ങാൻ ജനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തു. കൂടാതെ, ഗാസയിൽ നിന്ന് നിരവധി ഭീകരർ ഇസ്രായേൽ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി.
അതേസമയം, മധ്യ ഇസ്രായേലിലെ കെട്ടിടത്തിൽ റോക്കറ്റ് പതിച്ചതിനെ തുടർന്ന് 70 വയസ്സുള്ള ഒരു സ്ത്രീ ഗുരുതരാവസ്ഥയിലാണെന്നും മറ്റൊരാൾ സ്ഥലത്ത് കുടുങ്ങികിടക്കുന്നതായും റിപ്പോർട്ടുണ്ട്. ഉടൻ തന്നെ സുരക്ഷാ മേധാവികളെ വിളിച്ചുചേർത്ത് സംഭവം അവലോകനം ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.
ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…
ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…
ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA
തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…
പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !