ദില്ലി: മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഇ ഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ താൻ താര പ്രചാരകനാണെന്നും അതിനാൽ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് അനുവദിച്ച സമയത്തിന് മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹം കത്ത് നൽകുകയായിരുന്നു. താൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കരുത് എന്ന ഉദ്ദേശ്യത്തോടെ ബിജെപിയുടെ നിർദ്ദേശാനുസരണം തയ്യാറാക്കിയ സമൻസ് നിയമവിരുദ്ധമാണെന്നും അത് പിൻവലിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കെജ്‌രിവാൾ ദില്ലിയിൽ നിന്ന് വാരാണസിയിലേയ്ക്ക് തിരിച്ചിട്ടുണ്ട്. അവിടെനിന്നും അദ്ദേഹം മദ്ധ്യപ്രദേശിലേയ്ക്ക് പോകും. അതേസമയം കെജ്‌രിവാളിന്റെ കത്ത് ലഭിച്ചിട്ടില്ലെന്നും, ലഭിച്ചശേഷം മറ്റുകാര്യങ്ങൾ തീരുമാനിക്കുമെന്നും ഇ ഡി വൃത്തങ്ങൾ അറിയിച്ചു.
അരവിന്ദ് കെജ്‌രിവാൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും എന്ന് തന്നെയായിരുന്നു ആം ആദ്‌മി വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെ അപ്രതീക്ഷിതമായി അദ്ദേഹം ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു. അതിനിടെ അറസ്റ്റ് ഭയന്നാണ് കെജ്‌രിവാൾ ഹാജരാകാത്തതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. രണ്ടാം തവണയാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ദില്ലിയിൽ പോലീസ് സുരക്ഷവർധിപ്പിച്ചിരുന്നു. ഈ ഒരുക്കങ്ങൾ അറസ്റ്റുണ്ടാകുമെന്ന ധാരണ പടരാനിടയായിരുന്നു. പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാതെ കെജ്‌രിവാൾ മദ്ധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാൻ യാത്ര തിരിച്ചത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…